കാമുകൻ വിവാഹിതനാണെന്നറിഞ്ഞിട്ടും സമ്മതത്തോടെയുള്ള ബന്ധം, വ്യാജ ബലാത്സം​ഗ പരാതിയുമായെത്തിയ 24കാരിക്ക് 42 മാസം ജയിൽ ശിക്ഷ

Published : Nov 20, 2025, 12:54 AM IST
woman

Synopsis

ഈ വർഷം ആദ്യമാണ് യുവതി യുവാവിനെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി താൻ അയാളുമായി പ്രണയത്തിലാണെന്നും വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചുവെന്നും ആരോപിച്ചു.

ലഖ്നൗ: വിവാഹിതനായ മുൻകാമുകനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ 42 മാസം തടവിന് ശിക്ഷിച്ച് കോടതി. 24 കാരിയായ യുവതിയെയാണ് ലഖ്‌നൗവിലെ കോടതി ശിക്ഷിച്ചത്. നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവിനെ തെളിവുകളില്ലെന്ന് വ്യക്തമാക്കി വെറുതെവിടുകയും ചെയ്തു. ബിഎൻഎസ് സെക്ഷൻ 217, 248, 331 വകുപ്പുകൾ പ്രകാരമാണ് സ്ത്രീയെ കോടതി ശിക്ഷിച്ചതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അരവിന്ദ് മിശ്ര പറഞ്ഞു.

ഈ വർഷം ആദ്യമാണ് യുവതി യുവാവിനെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി താൻ അയാളുമായി പ്രണയത്തിലാണെന്നും വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചുവെന്നും ആരോപിച്ചു. മെയ് 30 ന്, യുവാവിന്റെ വീട്ടിൽ പോയപ്പോൾ, അമ്മയും സഹോദരനും തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇവർ ആരോപിച്ചു. അവളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ബലാത്സംഗത്തിനും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾക്കുമെതിരെ കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.

എന്നാൽ, അന്വേഷണത്തിൽ, ഇരുവരും വർഷങ്ങളായി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഫെബ്രുവരിയിൽ യുവാവ് വിവാഹിതനായതിനുശേഷം, വിവാഹം വേർപെടുത്താൻ യുവതി അയാളുടെ മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനുശേഷവും അവൾ അയാളുടെ വീട്ടിൽ സന്ദർശനം തുടരുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ, യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും പരാതി നൽകിയെങ്കിലും, വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ വിസമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. തെളിവുകൾ പരിശോധിച്ച ശേഷം, സ്ത്രീക്കെതിരെ ബലാത്സംഗത്തിനോ എസ്‌സി/എസ്ടി നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യത്തിനോ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത ബന്ധങ്ങളിൽ ഏർപ്പെടുന്ന മുതിർന്നവർ അവരുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, യുവാവ് വിവാഹിതനാണെന്നറിഞ്ഞിട്ടും ബന്ധം തുടർന്ന പരാതിക്കാരിക്ക് പിന്നീട് താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി
സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ