സിസിടിവി പരിശോധിക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കണ്ണിൽ കൂറ്റൻ കല്ല് പെടുകയായിരുന്നെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ടവരിലേക്കു വിവരം കൈമാറി. ഈ റൂട്ടിലൂടെയുള്ള വൈദ്യുതി ബന്ധവും വിശ്ചേദിച്ചു.
മുംബൈ: റെയില്‍വേ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി ഒഴിവാക്കിയത് വൻ ട്രെയിൻ ദുരന്തം. മുംബൈ-പൂന റെയിൽപാതയിലെ ഘാട്ട് സെക്ഷനിലാണ് വന്‍ദുരന്തം ഒഴിവായത്. റെയിൽ പാളങ്ങൾ നിരീക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിച്ച സിസിടിവി വ്യാഴാഴ്ച രാത്രി എട്ടേകാലോടെ ലോണാവാലയ്ക്കു സമീപം റെയിൽ ട്രാക്കിലേക്ക് വീണ വലിയ കല്ല് കണ്ടത്. ഈ വഴിയിലൂടെയാണ് രണ്ടു മണിക്കൂറിനുള്ളിൽ മുംബൈ-കോലാപ്പുർ സഹ്യാദ്രി എക്സ്പ്രസ് പോകേണ്ടിയിരുന്നത്.
സിസിടിവി പരിശോധിക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കണ്ണിൽ കൂറ്റൻ കല്ല് പെടുകയായിരുന്നെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ടവരിലേക്കു വിവരം കൈമാറി. ഈ റൂട്ടിലൂടെയുള്ള വൈദ്യുതി ബന്ധവും വിശ്ചേദിച്ചു.
Maharashtra: A boulder fell on the railway tracks near Lonavala, around 8 pm on 13 June. Mumbai-Kolhapur 11023 Sahyadri Express was delayed for around 2 hours due to the boulder. All lines were made operational by 11 pm. (Video source: Central Railway CPRO) pic.twitter.com/Jbq3iOSyRe
— ANI (@ANI)സഹ്യാദ്രി എക്സ്പ്രസ് പുറപ്പെട്ടിരുന്നെങ്കിലും താക്കുർവാഡി സ്റ്റേഷനിലേക്കു തിരിച്ചുകൊണ്ടുപോകാൻ കഴിഞ്ഞു. പിന്നീട് രണ്ടു മണിക്കൂറിനുശേഷമാണ് പാറ നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്. ട്രെയിനിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന വലിപ്പത്തിലുള്ള കല്ലാണു ട്രാക്കിലേക്കു വീണതെന്നു സെൻട്രൽ റെയിൽവേ വക്താവ് സുനിൽ ഉദാസി പറഞ്ഞു.