
ദില്ലി:മുത്തലാക്കിൽ ബി ജെ പിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്ന് പറഞ്ഞത് പരിഹാസ രൂപേണയെന്ന് അബ്ദുൾ വഹാബ് എംപി വ്യക്തമാക്കി.അങ്ങനെ പിന്തുണ ലഭിച്ചെങ്കിൽ വനിതാ സംവരണത്തിൽ മുസ്ലിം സ്ത്രീകൾക്കും സംവരണം അനുവദിക്കൂ എന്നാണ് പറഞ്ഞത്.മുസ്ലിം സ്ത്രീകളിൽ നിന്ന് പിന്തുണ ലഭിച്ചെന്നത് ബിജെപിയുടെ അവകാശവാദമാണ്.തന്‍റെ പരാമർശം വളച്ചൊടിച്ചു.വനിത സംവരണ ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു വഹാബിന്‍റെ പരാമര്‍ശം. ഇത് വലിയ വിവാദമായി സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്.വനിതാ സംവരണം യാഥാർത്ഥ്യമാകുന്നത് കോഴിക്ക് മുല വരും എന്ന് പറയുന്നതുപോലെയാണ്.സെൻസസും മണ്ഡല പുനർനിർണയവും നടത്തിയ ശേഷമേ സംവരണത്തെക്കുറിച്ച് ചർച്ച ചെയ്യാനാകൂ.2034ൽ വനിത സംവരണം വരുമോ എന്നത് സംശയമാണ്.ആത്മാർത്ഥതയുണ്ടെങ്കിൽ 2024ല്‍ തന്നെ ബിജെപിക്ക് ഇത് യാഥാർത്ഥ്യമാക്കാൻ ആവുന്നതേയുള്ളൂ.ഒറ്റരാത്രി കൊണ്ടാണ് ജമ്മുകശ്മീരിന്‍റ പ്രത്യേക പദവി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു
മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്: പിവി അബ്ദുൽ വഹാബ് എംപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam