ജയിലിലേക്ക് മാറ്റും മുമ്പേ ചോദിച്ചത് ഒരു സി​ഗരറ്റ് മാത്രം, യാതൊരു കൂസലുമില്ലാതെ അലക്സേജ് ബെസിക്കോവ്

Published : Mar 16, 2025, 02:23 PM ISTUpdated : Mar 16, 2025, 02:32 PM IST
ജയിലിലേക്ക് മാറ്റും മുമ്പേ ചോദിച്ചത് ഒരു സി​ഗരറ്റ് മാത്രം, യാതൊരു കൂസലുമില്ലാതെ അലക്സേജ് ബെസിക്കോവ്

Synopsis

വർക്കലയിൽനിന്നും പിടിയിലായ രാജ്യാന്തര ക്രിപ്റ്റോ തട്ടിപ്പ് കേസ് പ്രതി അലക്സേജ് ബെസിക്കോവിനെ അമേരിക്കയ്ക്ക് കൈമാറാനാണ് ചൊവ്വാഴ്ച സിബിഐയുടെ ഇന്റർപോൾ വിഭാ​ഗം അനുമതി തേടുക.

ദില്ലി: തിരുവനന്തപുരത്ത് നിന്നും കേരള പൊലീസ് പിടികൂടിയ രാജ്യാന്തര കുറ്റവാളി അലക്സേജ് ബെസികോവിനെ അമേരിക്കക്കക്ക് കൈമാറാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ച തുടങ്ങും. സിബിഐ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. ക്രിപ്റ്റോ കേസടക്കം വ്യാജമാണെന്നും അമേരിക്കയ്ക്ക് കൈമാറരുതെന്നും പ്രതിഭാ​ഗം വാദിച്ചെങ്കിലും കോടതി പരി​ഗണിച്ചില്ല. അതേസമയം, യാതൊരു ഭാവഭേതവുമില്ലാതെ, അലക്സേജ് കേരള പൊലീസിനോട് പൂർണമായും സഹകരിക്കുകയും ജയിലിലേക്ക് മാറ്റും മുൻപ് ഒരു സി​ഗരറ്റ്  ചോദിക്കുകയും ചെയ്തു. 

വർക്കലയിൽനിന്നും പിടിയിലായ രാജ്യാന്തര ക്രിപ്റ്റോ തട്ടിപ്പ് കേസ് പ്രതി അലക്സേജ് ബെസിക്കോവിനെ അമേരിക്കയ്ക്ക് കൈമാറാനാണ് ചൊവ്വാഴ്ച സിബിഐയുടെ ഇന്റർപോൾ വിഭാ​ഗം അനുമതി തേടുക. ഇന്നലെയാണ് കേരള പൊലീസ് ദില്ലി പട്യാല ഹൗസ് കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. എസിജെഎം രണ്ടാം കോടതി ചൊവ്വാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡയിലയച്ച പ്രതി ഇപ്പോൾ തിഹാറിലെ നാലാം നമ്പർ ജെയിലിലാണുള്ളത്. ഇന്നലെ കേസ് പരി​ഗണിച്ചപ്പോൾ രണ്ട് അഭിഭാഷക സംഘങ്ങളാണ് അലക്സേജിനായി കോടതിയിലെത്തിയത്. റഷ്യൻ ഭാഷ തർജമ ചെയ്യാനും ഒരാൾ ഇവരോടൊപ്പമുണ്ടായിരുന്നു. 

Read More... സംസ്ഥാനത്ത് ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, മുതിർന്ന പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരെത്തും

അലക്സേജിനെതിരെ ഇന്ത്യയിൽ കേസൊന്നുമില്ലെന്നും അമേരിക്ക പറയുന്ന ക്രിപ്റ്റോ കേസ് വ്യാജമാണെന്നും, അതിനാൽ അമേരിക്കയ്ക്ക് കൈമാറരുതെന്നുമാണ് അഭിഭാഷകർ വാദിച്ചത്. എന്നാൽ കോടതി ഈ വാദം പരി​ഗണിച്ചില്ല. ആവശ്യമെങ്കിൽ വാറണ്ട് ഇഷ്യൂ ചെയ്ത ഒന്നാം കോടതി കേസ് പരി​ഗണിക്കുമ്പോൾ വാദം അവതരിപ്പിക്കാമെന്നും നിർദേശിച്ചു. വർക്കലയിലെ വാടകവീട്ടിൽനിന്നും ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത 2 ലാപ്ടോപ്പുകൾ, 4 മൊബൈൽഫോണുകൾ, 1 ലക്ഷം രൂപയുടെ ഇന്ത്യൻ നോട്ടുകൾ, റൂബിളടക്കമുള്ള വിദേശ കറൻസികൾ എന്നിവ നാളെ ഒന്നാം കോടതിയിൽ ദില്ലിയിൽ തുടരുന്ന കേരള പൊലീസ് സംഘം ഹാജരാക്കും. ക്രിപ്റ്റോ കേസിലെ നിർണായക തെളിവുകൾ ഈ ലാപ്ടോപ്പിലാണുള്ളത്.

Asianet News Live

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൈവിടരുത്, ഡീസൽ തരണം'; ഒടുവിൽ ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്
എൽപിജി ഉത്പാദനം കൂട്ടുമെന്ന് റിലയൻസ്; 'വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു'