ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിക്ക് ജാമ്യം

Web Desk   | others
Published : Sep 04, 2020, 06:41 PM IST
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിക്ക് ജാമ്യം

Synopsis

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഗായത്രി പ്രജാപതിയെ ലക്‌നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നേരത്തെ കേസില്‍ പ്രജാപതിക്ക് ജാമ്യം അനുവദിച്ചത് വന്‍ വിവാദമായിരുന്നു. 

അലഹാബാദ്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിക്ക് ജാമ്യം അനുവദിച്ച് കോടതി. ലക്നൌ കോടതിയുടെ അലഹബാദ് ബെഞ്ചിന്‍റേതാണ് തീരുമാനം. 2017 മാര്‍ച്ച് മുതല്‍ കൂട്ടബലാല്‍സംഗക്കേസില്‍ മുന്‍ യുപി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതി ജയിലില്‍ കഴിയുകയായിരുന്നു. 

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മകളെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഗായത്രി പ്രജാപതിയെ ലക്‌നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നേരത്തെ കേസില്‍ പ്രജാപതിക്ക് ജാമ്യം അനുവദിച്ചത് വന്‍ വിവാദമായിരുന്നു. 

നേരത്തെ പ്രജാപതിയ്ക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ജഡ്ജിയെ അലഹബാദ് ഹൈക്കോടതി ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജ് ഒ.പി. മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം പ്രജാപതിക്ക് അനുവദിച്ച ജാമ്യവും അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതിയെ സമീപച്ചതിനേ തുടര്‍ന്നായിരുന്നു ഈ നടപടി. 2014 ഒക്ടോബറില്‍ ആരംഭിച്ച പീഡനം 2016 ജൂലൈ വരെ തുടര്‍ന്നുവെന്നായിരുന്നു പരാതി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി