ഭാഷാ വിവാദത്തിൽ നിലപാട് തിരുത്തി അമിത് ഷാ; 'ഒരു വിദേശഭാഷയും ശത്രുവല്ല, എല്ലാ ഇന്ത്യൻ ഭാഷയുടെയും സുഹൃത്താണ് ഹിന്ദി'

Published : Jun 26, 2025, 02:12 PM IST
Union Home Minister Amit Shah (File photo/ANI)

Synopsis

രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു

ദില്ലി: ഭാഷാ വിവാദത്തിൽ നിലപാട് തിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു വിദേശഭാഷയോടും ശത്രുതയില്ലെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെയും ശത്രുവല്ലെന്നും സുഹൃത്താണെന്നും  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകുമെന്നും രാജ്യഭാഷ വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെ പറഞ്ഞു.

ഭാഷകള്‍ രാജ്യത്തിന്‍റെ ആത്മാവാണെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും രാജ്യത്തെ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാൽ, നമ്മുടെ ഭാഷകൾ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണം. നമ്മുടെ ഭാഷയിൽ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയിൽ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തിൽനിന്നും പുറത്തുവരാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇം​ഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ വൈകാതെ ലജ്ജിക്കേണ്ടിവരുമെന്ന അമിത് ഷായുടെ മുൻ പരാമർശം വിവാദമായിരുന്നു. നമ്മുടെ ഭാഷകള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ രാജ്യം മുന്നോട്ടുപോകുമെന്നും ലോകത്തെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇം​ഗ്ലീഷ് ലജ്ജിപ്പിക്കുകയല്ല, നമ്മെ കൂടുതൽ ശക്തിപ്പെടുത്തുകയെയുള്ളുവെന്ന് രാഹുൽ ​ഗാന്ധിയടക്കമുള്ളവർ ചൂണ്ടിക്കാട്ടി ഷായുടെ നിലപാടിനെ വിമർശിച്ചിരുന്നു. പിന്നാലെയാണ് ഇംഗ്ലീഷിനെതിരായ മുൻ നിലപാട് തിരുത്തി, എല്ലാ ഭാഷകളുമായി മുന്നോട്ടുപോകുമെന്നും വിദേശ ഭാഷകളോട് വിരോധമില്ലെന്നുമുള്ള അമിത് ഷായുടെ പ്രതികരണം.

നമ്മുടെ ഭാഷ തന്നെ സംസാരിക്കാനും ഉപയോഗിക്കാനുമുള്ള താത്പര്യം എല്ലാവരിലും ഉണ്ടാകണം. ഭാഷയുടെ പേരിൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ, ഭാഷയിലൂടെ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. ഇപ്പോള്‍ ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പരീക്ഷകള്‍ 13 ഭാഷകളിൽ നടത്തുന്നുണ്ട്.

 നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു കേന്ദ്ര സായുധ പൊലീസ് സേനയിലേക്കുള്ള കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്‍റിനുള്ള പരീക്ഷ എഴുതാൻ കഴിയുമായിരുന്നുല്ളു. ഇപ്പോള്‍ 13 ഭാഷകളിൽ ഈ പരീക്ഷ എഴുതാനാകും. 95ശതമാനം ഉദ്യോഗാര്‍ഥികളും ഈ പരീക്ഷ ഇപ്പോള്‍ അവരുടെ മാതൃഭാഷയിലാണ് എഴുതുന്നത്. ഇന്ത്യയിലെ ഭാഷകള്‍ക്ക് വരും നാളുകളിൽ നല്ല ഭാവിയുണ്ടാകുമെന്നാണ് ഇത് തെളിയിക്കുന്നത്.

ഹിന്ദി ഭാഷ മറ്റൊരു ഇന്ത്യൻ ഭാഷയുടെയും ശത്രുവല്ല. എല്ലാ ഇന്ത്യൻ ഭാഷയുടെയും സുഹൃത്താണ് ഹിന്ദി. രാജ്യത്തിന്‍റെ പരമോന്നതമായ ലക്ഷ്യത്തിനായി ഹിന്ദിയും മറ്റു ഇന്ത്യൻ ഭാഷകളും ഒന്നിച്ച് ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞു.

 

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം