
ദില്ലി:പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെതിരായ പരാതിയിലെ അന്വേഷണത്തിലെ നിസഹകരണം രാഷ്ട്രപതിയെ അറിയിക്കാൻ ബംഗാൾ സർക്കാർ.സിസിടിവി ദൃശ്യങ്ങൾ നൽകാത്തതും, ചോദ്യം ചെയ്യലിന് രാജ് ഭവൻ ജീവനക്കാർ എത്താത്തതും ശ്രദ്ധയിൽ പെടുത്തും.ഒരിക്കൽ കൂടി അന്വേഷണ സംഘം നോട്ടീസ് നൽകും.ഗവർണ്ണർ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന പ്രചാരണം തൃണമൂൽ കോൺഗ്രസ് ശക്തമാക്കി.രണ്ട് തവണ ആനന്ദബോസിൽ നിന്ന് പീഡനശ്രമമുണ്ടായെന്ന് പരാതിക്കാരിയായ യുവതി പറയുന്നു.ഏപ്രിൽ 24ന് ഗവർണ്ണറുടെ മുറിയിൽ വച്ചായിരുന്നു ആദ്യ ശ്രമം.മെയ് 2ന് കോൺഫറൻസ് റൂമിൽ വച്ച് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു
രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam