
ടെൽ അവീവ്: ദുബായ് എയർ ഷോയിൽ തേജസ് യുദ്ധവിമാനം തകർന്നതിന് പിന്നാലെ, ഇന്ത്യയിൽ നിന്ന് യുദ്ധവിമാനം വാങ്ങുന്നതിനുള്ള ചർച്ചകൾ അർമേനിയ നിർത്തിവെച്ചതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമമായ ദ ജറുസലേം പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അപകടത്തിൽ തേജസ് പൈലറ്റായിരുന്ന ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ നമാഷ് സിയാൽ വീരമൃത്യു വരിച്ചു. അർമേനിയ ചർച്ചകൾ നിർത്തിവെച്ചത് ഇസ്രായേലിനെയും ബാധിച്ചു. കരാറിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കുമെന്ന് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നു. തേജസ് യുദ്ധവിമാനങ്ങളുടെ ചില ഉപകരണങ്ങൾ ഇസ്രായേലിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.
1.2 ബില്യൺ ഡോളറിന് (പതിനായിരം കോടി രൂപ) 12 വിമാനങ്ങൾ വാങ്ങുന്നതിനായി അർമേനിയ ഇന്ത്യൻ സർക്കാരുമായും തേജസ് നിർമ്മാതാക്കളായ എച്ച്എഎല്ലുമായും ചർച്ചകൾ നടത്തിവരികയാണ്. കരാർ അന്തിമമായാൽ, തേജസിന്റെ ആദ്യത്തെ കയറ്റുമതി ഓർഡറായിരിക്കും ഇത്. ഇന്ത്യൻ വ്യോമസേനയിലെ മിഗ്-21 വിമാനങ്ങൾക്ക് പകരമായിട്ടാണ് തേജസ് യുദ്ധവിമാനത്തെ രൂപകൽപ്പന ചെയ്തിരുന്നത്. ഇതുവരെ 40 തേജസ് യുദ്ധവിമാനങ്ങൾ മാത്രമേ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയിട്ടുള്ളൂ. ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ എൽറ്റ വികസിപ്പിച്ചെടുത്ത AESA റഡാർ സാങ്കേതികവിദ്യയും കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഇലക്ട്രോണിക് യുദ്ധ സംവിധാനവുമാണ് തേജസ് Mk1A ഉപയോഗിക്കുന്നത്. ഇസ്രായേലി എൽബിറ്റ് ഹെൽമെറ്റ് ഘടിപ്പിച്ച പുതിയ തലമുറ കാഴ്ചകളും പൈലറ്റുമാർക്ക് ലഭ്യമാകും. റാഫേൽ വികസിപ്പിച്ചെടുത്ത ഡെർബി റഡാർ-ഗൈഡഡ് മിസൈലുകൾ വിമാനത്തിൽ ഘടിപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam