ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധി; നാല് സ്ത്രീകളും ഒരു പുരുഷനും 24 മണിക്കൂറിനകം രാജ്യം വിടണം; 5 പേരെയും കാണാനില്ലെന്ന് അസം പൊലീസ്

Published : Nov 20, 2025, 02:30 PM IST
Assam

Synopsis

ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധിച്ച അഞ്ച് പേരോട് രാജ്യം വിടാൻ അസമിലെ സോണിത്പുർ ഭരണകൂടം നിർദേശിച്ചു. 1950-ലെ കുടിയേറ്റ നിയമപ്രകാരം ആദ്യമായാണ് ഇത്തരമൊരു ഉത്തരവ്. ഒരു വർഷമായി ഇവരെ കാണാനില്ലെന്ന് അധികൃതർ

ദില്ലി: ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധിച്ച അഞ്ച് പേരോട് ഉടൻ രാജ്യം വിടാൻ അസമിലെ സോണിത്പുർ ജില്ലാ ഭരണകൂടം നിർദേശം നൽകി. 1950-ലെ കുടിയേറ്റ (അസമിൽ നിന്നുള്ള പുറത്താക്കൽ) നിയമം നിലവിൽ വന്ന ശേഷം ആദ്യമായാണ് ഈ നിലയിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അഞ്ച് പേരും ഒരു വർഷമായി താമസമില്ലെന്നാണ് ഇവരുടെ അയൽവാസികൾ പൊലീസിനും അധികൃതർക്കും മൊഴി നൽകിയത്. ഇവർ ഒളിവിൽ പോയിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

സോണിത്പൂർ ജില്ലയിലെ ധോബോകട്ട ഗ്രാമത്തിൽ താമസിച്ചിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും ഇന്ത്യാക്കാരല്ലെന്നാണ് ട്രൈബ്യൂണൽ വിധി. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ കുമാർ ദാസ് ഒപ്പിട്ട ഉത്തരവുകൾ പ്രകാരം, സോണിത്പൂരിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ നമ്പർ 2 ലേക്ക് ഇവർക്കെതിരായ കേസുകൾ റഫർ ചെയ്തിരുന്നു. ഇവർ വിദേശികളെന്നാണ് ഈ വർഷം ട്രൈബ്യൂണൽ വിധിച്ചത്.

ഈ ഉത്തരവ് നടപ്പാക്കാനാണ് ഇവർക്ക് രാജ്യം വിടാനുള്ല നോട്ടീസ് നൽകിയത്. ഉത്തരവ് നടപ്പാക്കാനായി പൊലീസ് ഗ്രാമത്തിലെത്തിയെങ്കിലും അഞ്ച് പേരെയും കണ്ടെത്താനായില്ല. രണ്ട് പതിറ്റാണ്ട് മുൻപാണ് ഈ കുടുംബം ഗ്രാമത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ മൊഴി. ഇവർ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ നാട്ടുകാർക്ക് അറിയില്ലായിരുന്നു. അതിനാൽ തന്നെ അതിർത്തി പൊലീസിന് നാട്ടുകാർ വിവരം നൽകിയെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജയ ഓർമ്മയായിട്ട് 9 വർഷം, അഭാവത്തിൽ കിതച്ച് പാർട്ടി
ഹിന്ദി അറിയില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്; വൈവിധ്യത്തിന്‍റെ യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് സുപ്രീംകോടതി ജഡ്ജി നാഗരത്ന