കടുത്ത നടപടിക്കൊരുങ്ങി ബം​ഗാൾ ​ഗവർണർ, അമിത് ഷായെ കാണാൻ സമയം തേടി, നദ്ദയെയും കാണും

Published : Aug 18, 2024, 09:37 PM ISTUpdated : Aug 18, 2024, 09:38 PM IST
കടുത്ത നടപടിക്കൊരുങ്ങി ബം​ഗാൾ ​ഗവർണർ, അമിത് ഷായെ കാണാൻ സമയം തേടി, നദ്ദയെയും കാണും

Synopsis

കടുത്ത നടപടികളിലേക്ക് പോകാൻ മടിക്കില്ലെന്നു ഗവർണർ ഇന്നലെ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാൻ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ് സമയം തേടി. വനിതാ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെയും കാണും. കടുത്ത നടപടികളിലേക്ക് പോകാൻ മടിക്കില്ലെന്നു ഗവർണർ ഇന്നലെ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

നേരത്തെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രം​ഗത്തെത്തിയിരുന്നു. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയിൽ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോൾ പറയുന്നില്ല. കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം കൊൽക്കത്തയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 Read More... 'ആശുപത്രിയിൽ കുറ്റവാളികളുണ്ട്, ഞങ്ങൾക്ക് നീതി വേണം, പ്രതികളെ ഉടൻ പിടികൂടണം'; കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായി അതിശക്തമാകുകയാണ്. പ്രതിഷേധം രാജ്യതലസ്ഥാനമായ ദില്ലിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ ഡോക്ടർമാർ സമരം തുടങ്ങി. കൊൽക്കത്ത സംഭവത്തിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കുക, സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 18 ലക്ഷം രൂപ പിടികൂടി
ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്