288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്

Published : Dec 22, 2025, 12:27 PM IST
maharashtra local body polls

Synopsis

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം 288ൽ 207 സീറ്റുകൾ നേടി വൻ വിജയം കരസ്ഥമാക്കി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 44 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, സഖ്യകക്ഷികളെ ബിജെപി വിഴുങ്ങുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ വൻനേട്ടവുമായി മഹായുതി സഖ്യം. ഞായറാഴ്ച നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് സ്ഥാനങ്ങളുടെ 207 സ്ഥാനങ്ങൾ നേടിയ ബിജെപി, ശിവസേന, എൻസിപി സഖ്യം 288 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും വൻ വിജയം നേടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കിട്ട അന്തിമ കണക്കുകൾ പ്രകാരം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 44ലേക്ക് ചുരുങ്ങി. എസ്ഇസിയുടെ കണക്കനുസരിച്ച്, ബിജെപി 117 മുനിസിപ്പൽ പ്രസിഡന്റ് സ്ഥാനങ്ങൾ നേടിയപ്പോൾ, ശിവസേന 53, എൻസിപി 37 സ്ഥാനങ്ങൾ നേടി. കോൺഗ്രസ് 28, എൻസിപി (എസ്പി) 7, ശിവസേന (യുബിടി) 9 സ്ഥാനങ്ങൾ നേടി. മറ്റുപാർട്ടികൾ 32 സീറ്റ് നേടിയപ്പോൾ അഞ്ച് സീറ്റുകൾ സ്വതന്ത്രരും നേടി.

മഹായുതിയുടെ വിജയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി പ്രതിപക്ഷം രം​ഗത്തെത്തി. അതോടൊപ്പം സഖ്യകക്ഷികൾക്ക് മുന്നറിയിപ്പും നൽകി. സഖ്യപാർട്ടികളെ ബിജെപി വിഴുങ്ങുന്നതാണ് ഫലം തെളിയിക്കുന്നതെന്ന് കോൺ​ഗ്രസ് മേധാവി ഹർഷ് വർധൻ സപ്കൽ പറഞ്ഞു. അതേസമയം, ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്, കേന്ദ്രമന്ത്രി അമിത് ഷാ രം​ഗത്തെത്തി. ഈ വിജയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായുള്ള മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദർശനത്തിന് ജനങ്ങളുടെ അനുഗ്രഹമാണെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നന്ദി പറഞ്ഞു.

ഒരു ദശാബ്ദക്കാലത്തിനു ശേഷം നടന്ന സംസ്ഥാനത്തെ 264 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കുമുള്ള വോട്ടെടുപ്പ് ഡിസംബർ 2 ന് നടന്നു. ഡിസംബർ 20 ന് ഏകദേശം 20-ലധികം മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ജനുവരി അഞ്ചിന് മുംബൈ, താനെ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി ഇല്ല, കുട്ടികൾ എത്തണമെന്ന നിബന്ധനയുമായി യുപി സർക്കാർ; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി
നാവിക സേന രഹസ്യം പാകിസ്ഥാന് ചോർത്തിയ സംഭവം: ​ഗുജറാത്ത് സ്വദേശി അറസ്റ്റിൽ, പിടിയിലായത് 3ാമത്തെ ആൾ