ബോംബ് ഭീഷണി; ദില്ലി വിമാനത്തിലുണ്ടായിരുന്നത് 400 യാത്രക്കാർ, ആശങ്കയുടെ മണിക്കൂറുകൾ

Published : Oct 14, 2022, 09:43 AM ISTUpdated : Oct 14, 2022, 10:06 AM IST
ബോംബ് ഭീഷണി; ദില്ലി വിമാനത്തിലുണ്ടായിരുന്നത് 400 യാത്രക്കാർ, ആശങ്കയുടെ മണിക്കൂറുകൾ

Synopsis

384 യാത്രക്കാരെയും 16 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

ദില്ലി:  മോസ്കോയിൽ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിൽ ബോംബ് വച്ചെന്ന സന്ദേശം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൃഷ്ടിച്ചത് മണിക്കൂറുകളോളം നീണ്ട ആശങ്ക. ഭീഷണി സന്ദേശത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. ജീവനക്കാരടക്കം 400 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം എത്തുകയായിരുന്നു. 

മോസ്‌കോയിൽ നിന്ന് പുലർച്ചെ 3.20നാണ് വിമാനം ദില്ലി വിമാനത്താവളത്തിൽ എത്തിയതെന്ന് പൊലീസ് അറിയിച്ചു. "പുലർച്ചെ 3:20 ന് മോസ്കോയിൽ നിന്ന് ടെർമിനൽ 3 (ടി 3) ലേക്ക് എത്തുന്ന വിമാനത്തിൽ ബോംബ് ഉണ്ടെന്ന് രാത്രി 11:15 ന് ഒരു കോൾ ലഭിക്കുകയായിരുന്നു" ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 384 യാത്രക്കാരെയും 16 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി വശദമായ പരിശോധന നടത്തി. 

ഇതാദ്യമായല്ല ഇത്തരം ഭീഷണി സന്ദേശങ്ങൾ ദില്ലി വിമാനത്താവളത്തിൽ ലഭിക്കുന്നത്. സെപ്തംബർ 10 ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനതതിൽ ബോംബുവച്ചതായി സന്ദേശം ലഭിച്ചിരുന്നു. റൻഹോല പൊലീസ് സ്റ്റേഷനിലേക്കാണ് സന്ദേശം ലഭിച്ചത്. വേൾഡ് ട്രേഡ് സെന്റർ തകർത്ത സെപ്തംബർ 11 ആക്രമണത്തിന്റെ  മാതൃകയിൽ ആക്രമണം നടത്താനാണ് പദ്ധതിയിടുന്നതെന്നായിരുന്നു സന്ദേശം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും