ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ നിന്ന് ബൈജൂസ് രവീന്ദ്രന്‍ പുറത്ത്, മലയാളി വ്യവസായികളിൽ എംഎ യൂസഫലി മുന്നിൽ

Published : Oct 12, 2023, 04:13 PM ISTUpdated : Oct 12, 2023, 04:31 PM IST
ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ നിന്ന് ബൈജൂസ് രവീന്ദ്രന്‍ പുറത്ത്, മലയാളി വ്യവസായികളിൽ എംഎ യൂസഫലി മുന്നിൽ

Synopsis

പ്രതിസന്ധികളെ തുടർന്ന് ബൈജൂസിന്‍റെ  മൂല്യത്തിൽ വന്ന കുറവാണ് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.

ദില്ലി:ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ മുന്നേറ്റവുമായി മലയാളി വ്യവസായികൾ. ഫോബ്സ് മാസിക പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിൽ മലയാളി വ്യവസായികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി മുന്നിൽ. 7.1 ബില്യൺ ഡോളർ ആസ്തിയുമായി എം.എ യൂസഫലി സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ 27ആമത് ഇടംപിടിച്ചു. കഴിഞ്ഞ വർഷത്തെ 35ആം സ്ഥാനത്തിൽ നിന്നാണ് ഈ മുന്നേറ്റം.  ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയ്ർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ആണ് സമ്പന്ന മലയാളികളിൽ രണ്ടാമത്.  4.4 ബില്യൺ ഡോളർ ആസ്തിയുമായി സമ്പന്നരായ ഇന്ത്യക്കാരിൽ അദ്ദേഹം അൻപതാം സ്ഥാനത്തെത്തിയതോടെയാണിത്യു

എഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ  സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ആണ് മലയാളികളിൽ മൂന്നാമത്.  3.7 ബില്യൺ ഡോളർ ആസ്തിയുമായി  പട്ടികയിൽ 57ആമതെത്തി.  മുത്തൂറ്റ് കുടുംബം 43ആം സ്ഥാനത്തുണ്ട്.   ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ,  ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള,  ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി  എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ. മുൻ വർഷങ്ങളിൽ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രൻ ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടർന്ന് ബൈജൂസിന്റെ മൂല്യത്തിൽ വന്ന കുറവാണ് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും
'കുറഞ്ഞ ചെലവിൽ ചികിത്സ നൽകിയിരുന്ന ക്ലിനിക്ക് അടക്കം പൊളിച്ചു': ഒഴിപ്പിക്കലിനെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ഇലാഹി മസ്ജിദ് കമ്മിറ്റി