'സ്വവർഗ്ഗവിവാഹം അംഗീകരിച്ചാൽ നിഷിദ്ധബന്ധങ്ങൾക്ക് ന്യായീകരണമാകും' നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Published : Apr 27, 2023, 02:36 PM IST
'സ്വവർഗ്ഗവിവാഹം അംഗീകരിച്ചാൽ നിഷിദ്ധബന്ധങ്ങൾക്ക് ന്യായീകരണമാകും' നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Synopsis

സഹോദരങ്ങളുമായി ബന്ധം പുലർത്തുന്നത് മൗലിക അവകാശം എന്ന് നാളെ ഒരാൾ വാദിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യമാണ് കേന്ദ്രം ഉന്നയിച്ചത്. ബഹുഭാര്യത്വം അംഗീകരിക്കുന്നതിനുള്ള വഴിയായി കോടതി വിധിയെ ചിലർ ആയുധമാക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയില്‍

ദില്ലി:സ്വവർഗ്ഗ വിവാഹം അംഗീകരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സ്വവർഗ്ഗ വിവാഹം അംഗീകരിച്ചാൽ നിഷിദ്ധ ബന്ധങ്ങൾക്ക് അത് നാളെ ന്യായീകരണമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. സഹോദരങ്ങളുമായി ബന്ധം പുലർത്തുന്നത് മൗലിക അവകാശം എന്ന് നാളെ ഒരാൾ വാദിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യമാണ് കേന്ദ്രം ഉന്നയിച്ചത്. ബഹുഭാര്യത്വം അംഗീകരിക്കുന്നതിനുള്ള വഴിയായി കോടതി വിധിയെ ചിലർ ആയുധമാക്കുമെന്നും തുഷാർ മേത്ത പറഞ്ഞു അത്തരം വാദങ്ങൾ വിഷയത്തെ അനാവശ്യമായി പെരുപ്പിച്ചു കാട്ടുന്നതാവുമെന്ന്  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. കോടതി പരിഗണിക്കേണ്ട വിഷയമല്ലയിതെന്നും വാദം നിറുത്തി വയ്ക്കണമെന്നും ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ കോടതി അടിച്ചേല്പിക്കരുതെന്ന് നിയമമന്ത്രി കിരൺ റിജിജു ഒരു മാധ്യമത്തോട് പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന വിഷയം പാർലമെൻറിനു വിടുകയാണ് കോടതി ചെയ്യേണ്ടതതെന്നും കിരൺ റിജിജു വ്യക്തമാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം