'സ്വവർഗ്ഗവിവാഹം അംഗീകരിച്ചാൽ നിഷിദ്ധബന്ധങ്ങൾക്ക് ന്യായീകരണമാകും' നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Published : Apr 27, 2023, 02:36 PM IST
'സ്വവർഗ്ഗവിവാഹം അംഗീകരിച്ചാൽ നിഷിദ്ധബന്ധങ്ങൾക്ക് ന്യായീകരണമാകും' നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Synopsis

സഹോദരങ്ങളുമായി ബന്ധം പുലർത്തുന്നത് മൗലിക അവകാശം എന്ന് നാളെ ഒരാൾ വാദിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യമാണ് കേന്ദ്രം ഉന്നയിച്ചത്. ബഹുഭാര്യത്വം അംഗീകരിക്കുന്നതിനുള്ള വഴിയായി കോടതി വിധിയെ ചിലർ ആയുധമാക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയില്‍

ദില്ലി:സ്വവർഗ്ഗ വിവാഹം അംഗീകരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സ്വവർഗ്ഗ വിവാഹം അംഗീകരിച്ചാൽ നിഷിദ്ധ ബന്ധങ്ങൾക്ക് അത് നാളെ ന്യായീകരണമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. സഹോദരങ്ങളുമായി ബന്ധം പുലർത്തുന്നത് മൗലിക അവകാശം എന്ന് നാളെ ഒരാൾ വാദിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യമാണ് കേന്ദ്രം ഉന്നയിച്ചത്. ബഹുഭാര്യത്വം അംഗീകരിക്കുന്നതിനുള്ള വഴിയായി കോടതി വിധിയെ ചിലർ ആയുധമാക്കുമെന്നും തുഷാർ മേത്ത പറഞ്ഞു അത്തരം വാദങ്ങൾ വിഷയത്തെ അനാവശ്യമായി പെരുപ്പിച്ചു കാട്ടുന്നതാവുമെന്ന്  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. കോടതി പരിഗണിക്കേണ്ട വിഷയമല്ലയിതെന്നും വാദം നിറുത്തി വയ്ക്കണമെന്നും ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ കോടതി അടിച്ചേല്പിക്കരുതെന്ന് നിയമമന്ത്രി കിരൺ റിജിജു ഒരു മാധ്യമത്തോട് പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന വിഷയം പാർലമെൻറിനു വിടുകയാണ് കോടതി ചെയ്യേണ്ടതതെന്നും കിരൺ റിജിജു വ്യക്തമാക്കി

PREV
Read more Articles on
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ