
കൊച്ചി: ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണ കമ്പനികള്‍. ബുക്ക് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ഒടിപി നമ്പര്‍ കാണിച്ചാലേ ഗ്യാസ് കിട്ടൂ. സിലിണ്ടര്‍ ദുരുപയോഗം തടയുകയാണ് ലക്ഷ്യം.
നവംബര്‍ 1 മുതലാണ് ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലെ മാറ്റം നടപ്പാകുന്നത്. ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വണ്‍ ടൈം പാസ്‍വേര്‍ഡ് അഥവാ ഒടിപി നമ്പര്‍ ഉപഭോക്താവിന്‍റെ മൊബൈലിലേക്ക് മെസേജ് ആയി എത്തും. ഗ്യാസ് വിതരണത്തിനായി ആളുകളെത്തുമ്പോള്‍ ഇത് കാണിക്കണം. എങ്കിലേ സിലിണ്ടര്‍ ഇറക്കൂ. ഗ്യാസ് ഏജൻസിയില്‍ കൊടുത്ത നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ അത് അടിയന്തരമായി പുതുക്കി നല്‍കണം. പാചക വാതക സിലിണ്ടറുകള്‍ മറിച്ചുനല്‍കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇതിന് പരിഹാരം കാണാനാണ് ഒടിപി നമ്പര്‍ അടിസ്ഥാനമാക്കി വിതരണം ചെയ്യാനുള്ള തീരുമാനം.
എന്നാല്‍, ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് വിതരണക്കാരുടെ പരാതി. ഇന്ത്യയില്‍ 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam