'ചൈന യു​ദ്ധത്തിനൊരുങ്ങുന്നു, മോദി സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുന്നു'; വിമർശിച്ച് രാഹുൽ ​ഗാന്ധി

Published : Dec 16, 2022, 06:15 PM ISTUpdated : Dec 16, 2022, 06:17 PM IST
'ചൈന യു​ദ്ധത്തിനൊരുങ്ങുന്നു, മോദി സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുന്നു'; വിമർശിച്ച് രാഹുൽ ​ഗാന്ധി

Synopsis

ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാൽ  നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തനമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം.

ജയ്പൂര്: ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാരവത്കരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാൽ  നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തനമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം. 

"ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ രീതി നോക്കൂ. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. നമ്മുടെ സർക്കാർ അത് അംഗീകരിക്കുന്നില്ല. കേന്ദ്രസർക്കാർ തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവർത്തിക്കുന്നത്" രാഹുൽ കുറ്റപ്പെടുത്തി. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവർ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അത് അവഗണിക്കുകയും മറച്ചുവെക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞയാഴ്ച അരുണാചൽ പ്രദേശിലെ  അതിർത്തിയിൽ ചൈന "ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റാൻ" ശ്രമിച്ചുവെന്ന് സർക്കാർ   ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ചൈനയുടെ ഈ നീക്കം ഇരുരാജ്യങ്ങൾക്കുമിടയിൽ ഉരസലിന് കാരണമാവുകയും ഇരുവശത്തുമുള്ള സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ചൈന നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 2020 ന് ശേഷമുള്ള ഏറ്റവും ​ഗൗരവതരമായ സം​ഗതിയായാണ് കഴിഞ്ഞയാഴ്ച്ചത്തെ സംഘർഷത്തെ വിലയിരുത്തുന്നത്.  ടിബറ്റിന്റെ ഭാഗമാണെന്ന് ബെയ്ജിംഗ് അവകാശപ്പെടുന്ന, അരുണാചൽ പ്രദേശിന്റെ നിയന്ത്രണത്തിനായി 1962-ൽ ചൈനയും ഇന്ത്യയും തമ്മിൽ യുദ്ധം നടന്നിട്ടുണ്ട്. ഇവിടം ഇപ്പോഴും ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കപ്രദേശമായി നിലനിൽക്കുകയാണ്. 

Read Also: ബിലാവൽ ഭൂട്ടോ പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിനിധിയാണ്; മോദി വിരുദ്ധ പരാമർശത്തിൽ വിമർശനവുമായി മന്ത്രിമാർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം