ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ടയിടും, ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണം: ശിവസേന എംപി

Published : Jul 17, 2019, 04:00 PM ISTUpdated : Jul 17, 2019, 04:03 PM IST
ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ടയിടും, ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണം: ശിവസേന എംപി

Synopsis

രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് തന്‍റെ വാദം ഉന്നയിച്ചത്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പ്രോട്ടീനിനായി ആയുര്‍വേദ മുട്ട കഴിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ദില്ലി: കോഴിയിറച്ചിയും കോഴിമുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി സ‍ഞ്ജയ് റാവത്ത് രാജ്യസഭയില്‍. ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് തന്‍റെ വാദം ഉന്നയിച്ചത്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പ്രോട്ടീനിനായി ആയുര്‍വേദ മുട്ട കഴിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഒരിക്കൽ ഞാൻ നന്ദുർബാർ പ്രദേശത്ത് പോയപ്പോള്‍ അവിടുത്തെ ആദിവാസികൾ തനിക്ക് ആയുർവേദിക് ചിക്കൻ നല്‍കി. എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയുംവിധമാണ് അവർ ആയുര്‍വേദ കോഴിയെ വളർത്തുന്നതെന്നും റാവത്ത് പറഞ്ഞു.  കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

മഞ്ഞളും പാലും ചേർത്തുള്ള പാനീയത്തിന്‍റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ പാശ്ചാത്യലോകം അത് ശീലമാക്കുമ്പോൾ ഇന്ത്യക്കാർ അത് അവഗണിക്കുകയാണെന്നും റാവത്ത് ആരോപിച്ചു. പരാമര്‍ശത്തെ തുടര്‍ന്ന് സഞ്ജയ് റാവത്തിനെതിരെ സാമൂഹ്യമാധ്യമത്തില്‍ പരിഹാസം തുടരുകയാണ്. ട്വിറ്ററില്‍ എംപിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു; കാരണം വ്യക്തമാക്കാതെ നീട്ടിയത് കേന്ദ്ര നിര്‍ദേശ പ്രകാരം