ഇന്ത്യ-പാക് കപ്പലുകള്‍ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നതായി ഇന്ത്യ, പാക് കപ്പൽ അപകടകരമായ നീക്കം നടത്തി

Published : Sep 18, 2026, 07:34 PM IST
pak ship collision

Synopsis

ഇതിനുശേഷം ഇന്ത്യയാണ് കടന്നുകയറിയതെന്ന ആരോപണം പാകിസ്ഥാൻ ഉയർത്തിയിരുന്നു. ഇത്തരം കള്ളപ്രചാരണങ്ങൾ നിർത്തി കരാറുകളും വ്യവസ്ഥകളും പാലിക്കാൻ പാകിസ്ഥാൻ തയ്യാറാവുകയാണ് വേണ്ടതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

ദില്ലി: വടക്കൻ അറേബ്യൻ കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്നിടിച്ച വിഷയത്തിൽ പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നു എന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര നിയമങ്ങളും ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ഉടമ്പടിയും ലംഘിച്ചുകൊണ്ടാണ് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്തയിൽ പാകിസ്ഥാന്റെ ഹുനയിൻ എന്ന കപ്പൽ വന്ന് ഇടിച്ചത്. കപ്പലുകൾക്കിടയിൽ മൂന്ന് നോട്ടിക്കൽ മൈൽ ദൂരം പാലിക്കണമെന്നും നാവിക അഭ്യാസങ്ങൾ മുൻകൂട്ടി അറിയിക്കണമെന്നുമുള്ള വ്യവസ്ഥകൾ പാകിസ്ഥാൻ ലംഘിച്ചതിൽ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയാണ് കടന്നുകയറിയതെന്ന ആരോപണം പാകിസ്ഥാൻ ഉയർത്തിയിരുന്നു. ഇത്തരം കള്ളപ്രചാരണങ്ങൾ നിർത്തി കരാറുകളും വ്യവസ്ഥകളും പാലിക്കാൻ പാകിസ്ഥാൻ തയ്യാറാവുകയാണ് വേണ്ടതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

പാകിസ്ഥാന്റെ പ്രതികരണം നമ്മൾ കണ്ടു. പ്രതീക്ഷിച്ചതുപോലെ തന്നെയാണ് പാകിസ്ഥാൻ മറുപടി നൽകിയിരിക്കുന്നത്. പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും തള്ളുന്നു. പാകിസ്ഥാന്റെ സൈനിക യൂണിറ്റുകൾ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള ഉടമ്പടികൾ പാലിച്ച് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഭാവിയിൽ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്- വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കെജിപി12' അമ്മയായി, കുനോയിൽ പിറന്നത് നാല് ചീറ്റ കുഞ്ഞുങ്ങൾ; നാല് വർഷത്തിനിടെ ഇന്ത്യയിൽ ജന്മംകൊണ്ട ചീറ്റകളുടെ എണ്ണം 36 ആയി
നന്ദിഗ്രാമിൽ നാടകീയ നീക്കങ്ങൾ, മമതയുടെ സ്ഥാനാർത്ഥി പിന്മാറി; ഇരു തൃണമൂൽ വിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നവും അനുവദിച്ചു