2500 രൂപയ്ക്ക് കൊവിഡ് നെ​ഗറ്റീവ് റിപ്പോർട്ട് നൽകാമെന്ന് പ്രചരണം; ആശുപത്രിയുടെ ലൈസൻസ് റദ്ദ് ചെയ്തു

By Web TeamFirst Published Jul 6, 2020, 10:55 AM IST
Highlights

വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. 


ലക്നൗ: 2500 രൂപയ്ക്ക് കൊവിഡ് നെ​ഗറ്റീവ് റിപ്പോർട്ട് നൽകാമെന്ന് വീഡിയോയിലൂടെ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ കേസ്. ആശുപത്രി ജീവനക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയുടെ ലൈസൻസ് റദ്ദ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ  ആശുപത്രിയുടെ ലൈസൻസാണ് റദ്ദാക്കിയത്. ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ് വീഡിയോയിലൂടെ കോവിഡ് നെ​ഗറ്റീവ് റിപ്പോർട്ട് നൽകാമെന്ന് പറയുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ആശുപത്രിക്കെതിരെ നടപടി. 

'മീററ്റിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഒപ്പം നഴ്സിം​ഗ് ഹോമിന്റെ ലൈസൻസും റദ്ദ് ചെയ്തു. അടച്ചുപൂട്ടി മുദ്ര വെക്കാനാണ് തീരുമാനം. വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.' മീററ്റിലെ ജില്ലാ മജിസ്ട്രേറ്റ് അനിൽ ദിം​ഗ്ര വ്യക്തമാക്കി. 

2500 രൂപയ്ക്ക് കൊവിഡ് 18 നെ​ഗറ്റീവ് നൽകാമെന്നാണ് വീഡിയോയിൽ ഉള്ള വ്യക്തി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹോസ്പിറ്റലിന്റെ ലൈസൻസ് റദ്ദ് ചെയ്ത് കേസെടുത്തതായും മീററ്റ് സിഎംഒ രാജ് കുമാർ പറഞ്ഞു. 

 

click me!