രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ ആപ്പ് വരുന്നു, പേര് കൊവിൻ

Published : Nov 21, 2020, 09:29 PM IST
രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ ആപ്പ് വരുന്നു, പേര് കൊവിൻ

Synopsis

കൊവിഡ് വാക്സിൻ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കൽ മുതൽ സൂക്ഷിച്ചുവയ്ക്കുന്നത് വരെയുള്ള വിവരങ്ങൾ ഈ ആപ്ലിക്കേഷൻ വഴിയാകും ഏകോപിപ്പിക്കുക. വാക്സിൻ ആദ്യം നൽകുന്നവർക്ക് ഇത് വഴി നോട്ടിഫിക്കേഷൻ നൽകാനും സംവിധാനമുണ്ട്. 

ദില്ലി: കൊവിഡ് 19 വാക്സിൻ സംഭരിക്കാനും വിതരണം ചെയ്യാനുമായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കാൻ കേന്ദ്രസർക്കാർ. കൊവിഡ് വാക്സിൻ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കൽ മുതൽ സൂക്ഷിച്ചുവയ്ക്കുന്നത് വരെയുള്ള വിവരങ്ങൾ ഈ ആപ്ലിക്കേഷൻ വഴിയാകും ഏകോപിപ്പിക്കുക. വാക്സിൻ ആദ്യം നൽകുന്നവർക്ക് ഇത് വഴി നോട്ടിഫിക്കേഷൻ നൽകാനും സംവിധാനമുണ്ട്. കൊവിൻ എന്നാകും ഈ ആപ്ലിക്കേഷന്‍റെ പേര്.

കൃത്യമായി അടിത്തട്ടിലേക്ക് എത്തി വാക്സിൻ വിതരണം കാര്യക്ഷമമാക്കാനും എല്ലാ ആളുകളിലേക്കും എത്താനും ഈ ആപ്ലിക്കേഷൻ വഴി കഴിയുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. എത്ര പേർക്ക്, എവിടെയൊക്കെ വച്ച്, ഏതെല്ലാം രീതിയിൽ വാക്സിൻ നൽകിയെന്ന കാര്യം കൃത്യമായി തത്സമയം ഈ ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യപ്പെടും. മുൻഗണനാക്രമത്തിൽ ആർക്കെല്ലാം വാക്സിൻ നൽകണമെന്നും, എപ്പോഴാണ് അവർക്ക് വാക്സിൻ നൽകേണ്ടതെന്ന സമയക്രമവും, ഇതിന് ആര് മേൽനോട്ടം വഹിക്കുമെന്നും ഈ ആപ്ലിക്കേഷനിലുണ്ടാകും. 

സംസ്ഥാനങ്ങളിൽ നിന്ന് വിവരം ശേഖരിക്കുന്നതിനൊപ്പം, കേന്ദ്ര ആരോഗ്യമന്ത്രാലയവും, ഐസിഎംആറും, ആയുഷ്മാൻ ഭാരത് പദ്ധതിയുമെല്ലാം ഒപ്പം ചേ‍ർന്നാകും ഈ ആപ്ലിക്കേഷന്‍റെ പ്രവർത്തനം. 

ഇമ്മ്യൂണൈസേഷൻ ഷെഡ്യൂളും, എവിടെ വച്ചാകും വാക്സിൻ നൽകുകയെന്നതും, ആരാണ് വാക്സിൻ നൽകുകയെന്നതും ഈ ആപ്ലിക്കേഷനിലൂടെ അറിയാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാക്സിന്‍റെ രണ്ട് ഡോസുകൾ നൽകിക്കഴിഞ്ഞാൽ ഈ ആപ്ലിക്കേഷൻ വഴി തന്നെയാകും ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റും നൽകുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം