​നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു: ഇരുവിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നടപടി

Published : Mar 18, 2025, 05:41 AM ISTUpdated : Mar 18, 2025, 12:45 PM IST
​നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു: ഇരുവിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നടപടി

Synopsis

അൻപതിൽ അധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത പൊലീസ് ജാഗ്രത തുടരുകയാണ്.

മുംബൈ: ഔറംഗസീബിന്റെ ശവകുടീരത്തെയും സ്മാരകത്തെയും ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായ നാഗ്പുരിൽ കർഫ്യൂ പ്രഖ്യാപിച്ചു. കല്ലേറും അതിക്രവും നടത്തിയ അൻപതിൽ അധികം പേരെ കസ്റ്റഡിയിലെടുത്തു. ഔറംഗസേബ് സ്മാരകത്തിന്റെ മറവിൽ ഭരണസഖ്യം അക്രമത്തിന് കൂട്ടുനിൽക്കുകയാണെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷം ആരോപിച്ചു.

ഇന്നലെ രാത്രി എട്ടു മണി മുതലാണ് നാഗ്പൂരിൽ സംഘർഷം തുടങ്ങിയത്. സംഭാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിനു തുടക്കം. സ്മാരകവും സൗകര്യവും നീക്കം ചെയ്യുന്നതിന് മറ്റൊരു വിഭാഗം എതിർത്തതോടെ പരസ്പരം കല്ലേറും അക്രമവും ഉണ്ടായി. നിരവധി വാഹനങ്ങൾ കത്തിച്ചു. പൊലീസുകാർ ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു. അൻപതിൽ അധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത പൊലീസ് ജാഗ്രത തുടരുകയാണ്. ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന ഇവിടെ സ്വന്തം ആളുകളെ തന്നെ ബിജെപി ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഔറംഗസേബ് സ്മാരകം പൊളിക്കുന്നതിനെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡാവിസ് സംഘർഷം ഉണ്ടായതോടെ നിലപാട് മാറ്റി. സമാധാനം നിലനിർത്തണമെന്ന് നാഗ്ലൂർ എം.പി കൂടിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അഭ്യർഥിച്ചു. പ്രതിഷേധം വർഗീയ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ കരുതലോടെയാണ് സർക്കാരിന്റെ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; 13 വർഷമായി കിടപ്പിലായ ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീംകോടതി
'ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കേന്ദ്രസർക്കാർ ഇസ്രായേലിന്റെ ചിയർ ലീഡറാകുന്നു'; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്