പ്രായപരിധി നിബന്ധന കർശനമാക്കേണ്ട വ്യവസ്ഥയല്ലെന്ന് ഡി രാജ; 'തനിക്കുള്ള ഇളവ് ഊർജസ്വലതയും ആരോഗ്യവും പരിഗണിച്ച്'

Published : Sep 26, 2025, 08:55 AM IST
cpi general secretary d raja

Synopsis

സിപിഐയിൽ പ്രായപരിധി നിർബന്ധമായി നടപ്പാക്കണമെന്നല്ല പൊതുവെ നടപ്പാക്കണമെന്നാണ് പാർട്ടി ഭരണഘടനയെന്ന് ജനറൽ സെക്രട്ടറി ഡി രാജ. ഊർജസ്വലതയും ആരോഗ്യവും പരിഗണിച്ചാണ് തനിക്ക് ഇളവ് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: നേതൃപദവികളിൽ പ്രായപരിധി കർശനമാക്കേണ്ട വ്യവസ്ഥയല്ലെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡി.രാജ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൻ്റെ ഊർജസ്വലതയും ആരോഗ്യവും പരിഗണിച്ചാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പാർട്ടി ഒരവസരം കൂടി അനുവദിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തനിക്ക് നന്നായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് കണ്ടാണ് ഇളവ് നൽകിയത്. പാർട്ടിയെ മെച്ചപ്പെട്ട രീതിയിൽ നയിക്കാൻ ആവുന്നവർക്ക് ഇളവ് നൽകേണ്ടി വരുമെന്നും ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രായപരിധി നിർബന്ധമായി നടപ്പാക്കണമെന്നല്ല പാർട്ടി ഭരണഘടന. മറിച്ച് പൊതുവെ നടപ്പാക്കണം എന്നതാണ്. അതുകൊണ്ട് ഇളവിനുള്ള ഇടം ഭരണഘടന നൽകുന്നുണ്ട്. കേരളം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയത്തിനായി പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹാറിൽ ന്യായമായ സീറ്റ് നേടിയെടുക്കാൻ ശ്രമിക്കും. കേരളത്തിൽ സിപിഐയുടെ വിജയത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പശ്ചിമ ബംഗാളിൽ ഇടതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?