പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം; കോടതി ജ‍ഡ്ജിക്കെതിരെ കേസ്, കൊലപാതകമെന്ന് കുടുംബാം​ഗങ്ങൾ

Published : Dec 14, 2022, 02:51 AM ISTUpdated : Dec 14, 2022, 02:14 PM IST
പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം; കോടതി  ജ‍ഡ്ജിക്കെതിരെ കേസ്, കൊലപാതകമെന്ന് കുടുംബാം​ഗങ്ങൾ

Synopsis

ഭാൻക്രോട്ടാ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ  അനിൽ കുമാർ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജയ്പൂരിലെ എൻ‌ഡി‌പി‌എസ് കോടതിയിലെ ജഡ്ജി കെ എസ് ചലനയ്ക്കെതിരെയാണ് ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.

ജയ്പൂര്: പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതി ജഡ്ജിക്കെതിരെ കേസ് രജിസ്ററർ ചെയ്ത് പൊലീസ്. തീകൊളുത്തി ആത്മഹത്യ ചെയ്ത  ജീവനക്കാരന്റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാദേശിക കോടതിയിലെ ജഡ്ജിക്കെതിരെ  പൊലീസ് കൊലക്കുറ്റം ചുമത്തിയത്. ഭാൻക്രോട്ടാ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ  അനിൽ കുമാർ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജയ്പൂരിലെ എൻ‌ഡി‌പി‌എസ് കോടതിയിലെ ജഡ്ജി കെ എസ് ചലനയ്ക്കെതിരെയാണ് ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.

ജഡ്ജിയുടെ കമല നെഹ്‌റു നഗറിലെ വസതിയിൽ ജോലി ചെയ്തിരുന്ന സുഭാഷ് മെഹ്‌റ നവംബർ 10നാണ്  ശരീരത്തിൽ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് മേൽക്കൂരയിൽ വച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. ഇതേത്തുടർന്ന്, സുഭാഷ് മെഹ്‌റയുടെ കുടുംബാംഗങ്ങളും ജുഡീഷ്യൽ എംപ്ലോയീസ് യൂണിയനും ജഡ‍്ജിക്കെതിരെ രം​ഗത്തെത്തി.  സുഭാഷ് കൊല്ലപ്പെട്ടതാണെന്നും  കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സുഭാഷിന്റെ കുടുംബാംഗങ്ങൾക്ക്  നഷ്ടപരിഹാരം നൽകണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. 

Read Also; പോളിയോ ബാധിതയായ ഭാര്യയെ ക്രൂര പീഡനത്തിന് ഇരയാക്കി ഭർത്താവ് മുങ്ങി; പ്രതിയെ പിടികൂടാതെ പൊലീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ
ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്