'ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് ബിജെപി ഏറ്റവും വലിയ ദേശീയ പാർട്ടിയായതിനാൽ': അഭിജിത്ത് ഗംഗോപാധ്യായ

Published : May 03, 2024, 07:50 AM IST
'ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് ബിജെപി ഏറ്റവും വലിയ ദേശീയ പാർട്ടിയായതിനാൽ': അഭിജിത്ത് ഗംഗോപാധ്യായ

Synopsis

കാലാവധി ബാക്കി നില്‍ക്കേയാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേർന്നത്.

ദില്ലി: തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജ‍ഡ്ജിയും ബിജെപി സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായ. ബിജെപി ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയാണ് അതിനാലാണ് പാര്‍ട്ടിയില്‍ ചേരാൻ തീരുമാനിച്ചത്. തംലൂക്കിലെ മത്സരം കടുത്തതല്ല. ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നും അഭിജിത്ത് ഗംഗോപാധ്യയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലാവധി ബാക്കി നില്‍ക്കേയാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേർന്നത്.

തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം ജ‍ഡ്ജിയായിരുന്നപ്പോള്‍ താന്‍ രാഷ്ട്രീയ ചായ്വ് കാണിച്ചെന്ന ആരോപണം ഉണ്ടായിരുന്നില്ലെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോഴാണ് ആരോപണം ഉയർന്നതെന്നും ചൂണ്ടിക്കാട്ടി. ബിജെപിയില്‍ ചേരാൻ തീരുമാനമെടുത്തത് ബിജെപി ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയായതിനാല്ലാണ്. അധ്യാപക നിയമന അഴിമതി ആദ്യം പുറത്ത് കൊണ്ട് വന്നത് ഞാനാണ്. എത്രപേർക്ക് അനധികൃതമായി ജോലി കിട്ടിയെന്ന് വെളിപ്പെടുത്താൻ പോലും ടിഎംസി തയ്യാറല്ല. സന്ദേശ്ഖലി തെര‍ഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്നും അഭിജിത്ത് ​ഗം​ഗോപാധ്യായ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ദീദി പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു', ഐആർഎസ് ഉദ്യോ​ഗസ്ഥന്‍റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചിത്ര വാദവുമായി പ്രതി
സ്വാതി മാലിവാളും ഹർഭജൻ സിങുമടക്കം 10 എഎപി എംപിമാരിൽ ഏഴ് പേരും ബിജെപിയിലേക്ക്; ഇതു ചതി, രാഘവ് ഛദ്ദയ്ക്ക് ഓഫർ കേന്ദ്ര മന്ത്രിസ്ഥാനമെന്ന് എഎപി