
ദില്ലി: വെട്ടുകിളി ആക്രമണം തടയാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ദില്ലി സര്‍ക്കാര്‍. വീടുകളുടെ വാതിലുകളും ജനാലകളും അടച്ചിടാനും വലിയ ശബ്ദങ്ങള്‍ മുഴക്കാനുമാണ് നിര്‍ദ്ദേശം. ചെടികള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കണം. വേപ്പ് ഇലകൾ കൂട്ടിയിട്ട് കത്തിക്കുക, രാസപദാർത്ഥങ്ങൾ സ്പ്രേ ചെയ്യുക എന്നീ നിർദ്ദേശങ്ങളാണ് മറ്റ് ചിലത്. വെട്ടുകിളി ആക്രമണം നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദില്ലിയിലെ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ തലസ്ഥാന മേഖലയിൽ വെട്ടുകിളി ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ ഹരിയാനയിലെ ഗുരുഗ്രാം മേഖലയിൽ വെട്ടുകിളി കൂട്ടം എത്തി. ഇവിടുത്തെ റസിഡൻഷ്യൽ മേഖലകൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്. വെട്ടുകിളിയാക്രമണം കണക്കിലെടുത്ത് ദില്ലി വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ ജില്ലകളിലെ
കർഷകർക്കും ദില്ലി സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ഇവ നേരിടാനുള്ള പരിശീലനം കർഷകർക്ക് നൽകിയിരുന്നു. വെട്ടുകിളികള്‍ ദില്ലിയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് ദില്ലി സർക്കാർ അടിയന്തര യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam