
ദില്ലി: ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ ജെഎൻയു നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ദില്ലി പൊലീസിന് സുപ്രീംകോടതി നോട്ടീസ് നൽകി. ഉമർ ഖാലിദിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ദില്ലി ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഉമർഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറ്റു കേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും ഈ കേസില്‍ ജാമ്യം കിട്ടാതെ വന്നതോടെ ഉമര്‍ ഖാലിദ് ജയില്‍ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam