ദില്ലിയില്‍ അര്‍ധരാത്രിയിലും വ്യാപക അക്രമം, ഒരു മരണം കൂടി മരണസംഖ്യ 14 ആയി (Live Update)

വടക്കുകിഴക്കൻ ദില്ലിയിൽ അക്രമം മൂന്നാം ദിവസത്തിലേക്ക്. പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം വര്‍ഗ്ഗീയ കലാപമായി വടക്കുകിഴക്കന്‍ ദില്ലിയില്‍ ആളിക്കത്തുകയാണ്. 

12:13 AM

അജിത്ത് ഡോവല്‍ സംഘര്‍ഷമേഖലയില്‍ എത്തി

രാജ്യതലസ്ഥാനത്ത് കലാപം തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയിലിറങ്ങി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. സീമാപുരിയില്‍ എത്തി അജിത്ത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. 


 

12:12 AM

വെടിയേറ്റ 12 പേര്‍ കൂടി ആശുപത്രിയില്‍, കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും സംഘര്‍ഷം തുടരുന്നു

"

12:11 AM

സംഘര്‍ഷം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നു

വടക്കുകിഴക്കന്‍ ദില്ലിയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടരുന്നു
മുസ്‍തഫാബാദിലേക്കും സംഘര്‍ഷം വ്യാപിച്ചു 
പ്രദേശത്ത് വ്യാപക അക്രമം
നൂറുകണക്കിന് അക്രമികള്‍ സംഘടിച്ച് നീങ്ങുന്നു
അക്രമങ്ങളില്‍ ഒരാള്‍ മരിച്ചു 
ഇരുപത് പേര്‍ക്ക് പരിക്ക് 
രണ്ട് പള്ളികള്‍ കത്തിച്ചു 
 

 

11:35 PM

സമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ജനങ്ങള്‍ ഇന്ത്യാഗേറ്റില്‍ ഒത്തുകൂടി

സമാധാനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യഗേറ്റില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്നു മെഴുകിതിരി കത്തിക്കുന്നു
സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു
തെറ്റായ സന്ദേശം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ബിജെപി അധ്യക്ഷന്‍ 
ജഫ്രാബാദിലേക്കും മൗജ്‍പുരിലേക്കുമുള്ള റോഡുകള്‍ പൊലീസ് തുറന്നു
കര്‍വാള്‍ നഗറില്‍ പൊലീസിന് നേരെ ആസിഡേറ്
ദില്ലി കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി 

11:33 PM

രാത്രി വൈകിയും അക്രമം തുടരുന്നു

പലയിടത്തും പൊലീസ് സാന്നിധ്യമില്ല
കലാപകാരികള്‍ റോഡുകളില്‍ തമ്പടിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റെ വാഹനവും തടഞ്ഞ് പരിശോധിച്ചു
രാത്രിയില്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് സാധ്യത 
 

11:31 PM

അമിത് ഷാ വീണ്ടും യോഗം വിളിച്ചു

24 മണിക്കൂറിനിടെ മൂന്നാമതും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അമിത് ഷാ 
യോഗം മൂന്ന് മണിക്കൂറോളം നീണ്ടു
ദില്ലി പൊലീസ്, അഭ്യന്തരവകുപ്പ് ഉന്നതര്‍ യോഗത്തില്‍ പങ്കെടുത്തു
പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്‍തവയും യോഗത്തിനെത്തി

 

MHA Sources: Home Minister Amit Shah held a long meeting that lasted for almost 3 hours with Delhi Police & Home Ministry officials. Newly appointed Special Commissioner of Police SN Srivastava also attended the meeting. It was the 3rd meeting chaired by HM in less than 24 hours. pic.twitter.com/rWwsDAkXP4

— ANI (@ANI)

11:30 PM

രാത്രിയിലും വ്യാപക സംഘര്‍ഷം

ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം 
അര്‍ധസൈനികരും ദില്ലി പൊലീസും രംഗത്ത്
അക്രമികളെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നു 
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതി നിരീക്ഷിക്കുന്നു
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു 


 

10:01 PM

ദില്ലി കലാപം - മരണസംഖ്യ 13 ആയി

ഇന്നും ഇന്നലെയുമായി ആകെ 13 പേര്‍ സംഘര്‍ഷങ്ങളില്‍ മരണപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

9:56 PM

സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചു

വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അറിയിച്ചു

9:53 PM

ഷൂട്ട് അട്ട് സൈറ്റ് ഓര്‍ഡര്‍ നിലനില്‍ക്കുന്നുവെന്ന് ദില്ലി പൊലീസ്

ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു 

അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദേശം 

9:52 PM

അശോക് വിഹാറില്‍ പള്ളി തകര്‍ത്തുവെന്നത് വ്യാജ വാര്‍ത്തയെന്ന് ദില്ലി പൊലീസ്

അശോക് വിഹാറില്‍ മുസ്ലീം പള്ളി അക്രമിക്കപ്പെട്ടു എന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദില്ലി പൊലീസ് നോര്‍ത്ത് വെസ്റ്റ് സോണ്‍ ഡിസിപി അറിയിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

9:18 PM

ജാഫ്രബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു.

ജാഫ്രബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെയായിരുന്നു പ്രതിഷേധം. മെട്രോ സ്റ്റേഷന് താഴെ പ്രതിഷേധിച്ചവരെയാണ് ഒഴിപ്പിച്ചത്
 

8:46 PM

ദില്ലി കലാപം വെടിയേറ്റ കൂടുതല്‍ പേരെ ആശുപത്രിയില്‍ എത്തിക്കുന്നു

ദില്ലി കലാപത്തിനിടെ  വെടിയേറ്റ 12 പേരെ കൂടി ദില്ലി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

8:42 PM

സ്കൂളുകള്‍ക്ക് നാളെയും അവധി

വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ക്ക് മറ്റന്നാളും അവധിയായിരിക്കുമെന്ന് ദില്ലി വിദ്യാഭ്യാസവകുപ്പ് മന്ത്രി മനീഷ് സിസോദിയ

8:40 PM

ദില്ലിയില്‍ സെപ്ഷ്യല്‍ കമ്മീഷണറെ നിയമിച്ചു

ദില്ലി നഗരത്തില്‍ സംഘര്‍ഷം പടരുന്നതിനിടെ എസ്.എന്‍.ശ്രീവാസ്തവ ഐപിഎസിനെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. അദ്ദേഹം ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് അറിയിപ്പ്. 

8:39 PM

കേന്ദ്രസേന എത്തിയില്ലെന്ന് പരാതിയില്ലെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍

കേന്ദ്രസേനയുടെ പിന്തുണ കിട്ടിയില്ലെന്ന് ദില്ലി പൊലീസ് പരാതിപ്പെട്ടതായുള്ള വാര്‍ത്ത വ്യാജമാണെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക്. കേന്ദ്രഅഭ്യന്തരമന്ത്രാലയത്തില്‍ നിന്നും തുടര്‍ച്ചയായി മികച്ച പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അമൂല്യ പട്നായിക്ക്. 

Delhi Commissioner of Police, Amulya Patnaik: Some news agency ran the news that Delhi Police said that it has not got adequate forces from MHA, this information is wrong. MHA is continually supporting us & we have adequate forces. Delhi police denies this completely. pic.twitter.com/C8r9Vtueeg

— ANI (@ANI)

7:57 PM

ദില്ലി കലാപം: കോണ്‍ഗ്രസിന്‍റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും

ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്‍റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും

7:12 PM

അശോക് നഗറില്‍ വീണ്ടും പള്ളിക്ക് തീവച്ചു

അശോക് നഗറില്‍ പള്ളിക്ക് തീവച്ചു
ദില്ലിയില്‍ നാലിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു 
മോജ്പൂർ, ജഫ്രബാദ് ചന്ദ് ബാഗ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്

7:10 PM

കൊല്ലപ്പെട്ട കോണ്‍സ്റ്റബിളിന്‍റെ ഭാര്യയെ അനുശോചനം അറിയിച്ച് അമിത് ഷാ

മരിച്ച പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അമിത് ഷാ.
രത്തൻ ലാലിന്റെ  ഭാര്യയ്ക്ക് അമിത് ഷാ കത്തയച്ചു.
ഭർത്താവിന്റെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കത്തില്‍ അമിത് ഷാ

6:40 PM

ദില്ലി കലാപത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പ്രതിഷേധം

ദില്ലിയിൽ   മാധ്യമ  പ്രവർത്തകരെ  ആക്രമിച്ചതിൽ    ചെന്നൈയിൽ  മാധ്യമ  പ്രവർത്തകരുടെ  പ്രതിഷേധം.

6:39 PM

ദില്ലി കലാപം ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മമതാ ബാനര്‍ജി

ദില്ലിയില്‍ അരങ്ങേറുന്ന കലാപം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്താണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും എന്തു കൊണ്ട് ഇങ്ങനെ നടക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അക്രമത്തിന് ഇടമില്ല. രാജ്യത്തെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. 

6:28 PM

56 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ദില്ലി പൊലീസ്

  • 56 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ദില്ലി പൊലീസ് പിആര്‍ഒ എംഎസ് രണ്‍ധാവ
  • 130 സാധാരണക്കാര്‍ക്കും പരിക്കേറ്റു
  • പ്രശ്നബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്..
  • ജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും ദില്ലി പൊലീസ്
     

6:27 PM

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് അമിത് ഷാ

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ആവശ്യത്തിന് സേനയെ കലാപബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്
ഊഹാപോഹങ്ങൾ പ്രചരിപ്പിക്കന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

 

6:25 PM

ദില്ലിയെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതെന്ന് മമതാ ബാനര്‍ജി

ദില്ലിയില്‍ അരങ്ങേറുന്ന കലാപം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്താണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും എന്തു കൊണ്ട് ഇങ്ങനെ നടക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അക്രമത്തിന് ഇടമില്ല. രാജ്യത്തെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. 

6:24 PM

പൊലീസുകാര്‍ക്ക് ക്ഷാമമില്ലെന്ന് ദില്ലി പൊലീസ്

ആവശ്യമായത്ര ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് ദില്ലി പൊലീസ്
ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമം നേരിടുന്നില്ല
ദില്ലി പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ആര്‍എഎഫ് ഉദ്യോഗസ്ഥരും രംഗത്തുണ്ട് 
 

6:22 PM

ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പിആര്‍ സുനിലിന്‍റെ അനുഭവം

6:21 PM

ആശുപത്രിയില്‍ മരിച്ചത് പത്ത് പേര്‍

24 മണിക്കൂറിനിടെ  ജിടിബി  ആശുപത്രിയിൽ 10 പേർ മരിച്ചുവെന്നും 150 പേർക്ക് പരിക്കേറ്റെന്നും ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സുനിൽ കുമാർ

5:45 PM

ദില്ലി കലാപം: മരണസംഖ്യ പത്ത് ആയി

ദില്ലി കലാപം വ്യാപിക്കുന്നതിനിടെ മരണസംഖ്യ പത്തായി 

5:44 PM

ദില്ലി കലാപം ഇന്ത്യയുടെ അഭ്യന്തരപ്രശ്നമെന്ന് ട്രംപ്

ദില്ലി കലാപം ഇന്ത്യയുടെ അഭ്യന്തരപ്രശ്നമെന്ന് ട്രംപ്. അക്രമങ്ങളെക്കുറിച്ച് അറിഞ്ഞെന്നും എന്നാല്‍ പ്രധാനമന്ത്രി മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയില്‍ അതു ചര്‍ച്ചയായില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്രം വിഷയമായെന്നും ഇന്ത്യയില്‍ മതസ്വാതന്ത്രവും മതസൗഹാര്‍ദവും ഉറപ്പാക്കുമെന്ന് മോദി പറഞ്ഞതായും അതിനായി മോദി പ്രയത്നിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. 

5:43 PM

പരിക്കേറ്റ പൊലീസുകാരെ കെജ്രിവാള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ആക്രമണത്തില്‍ പരിക്കേറ്റ ദില്ലി പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. 

Met with victims of violence being treated at the GTB Hospital and Max Hospital. Hindus, Muslims, policemen - none have escaped unhurt.. this madness must end immediately pic.twitter.com/Nh2VI6BRTG

— Arvind Kejriwal (@ArvindKejriwal)

5:42 PM

അക്രമത്തില്‍ പരിക്കേറ്റ ഡിസിപി അപകടനില തരണം ചെയ്തു

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹാദ്ര ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് ശര്‍മ അപകടനില തരണം ചെയ്തു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദില്ലി സിറ്റി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് അമിത് ശര്‍മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

5:41 PM

ഖജൂരി ഖാസില്‍ കലാപകാരികള്‍ വാഹനങ്ങള്‍ക്ക് തീയിട്ടു

ഖജൂരി ഖാസില്‍ കലാപകാരികള്‍ വാഹനങ്ങള്‍ക്ക് തീയിടുന്നു. ഒരു ഓട്ടോറിക്ഷയ്ക്കും ബൈക്കിനും അക്രമികള്‍ തീകൊളുത്തി. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ രണ്ട് പേര്‍ക്കും പരിക്കേറ്റു.

5:40 PM

സമാധാനം പുനസ്ഥാപിക്കാന്‍ സഹകരിക്കണമെന്ന് ജനങ്ങളോട് ദില്ലി പൊലീസ്

Special CP Satish Golcha in Delhi's Khajuri Khaas: We will be detaining the miscreants and taking legal action against them. People should cooperate with us to maintain peace. We are here till the situation normalises. Else we deploy more forces. pic.twitter.com/qsz2bTsEBg

— ANI (@ANI)

5:22 PM

ബഹജന്‍പുര ഭാഗത്ത് നിന്നും അക്രമികളെ പൊലീസ് വിരട്ടി ഓടിക്കുന്നു.

കലാപകാരികള്‍ ഇന്നലെ നിരവധി വാഹനങ്ങളും പെട്രോള്‍ പമ്പും അഗ്നിക്ക് ഇരയാക്കിയ ബഹജന്‍പുര ഭാഗത്ത് ദില്ലി പൊലീസ് അക്രമികളെ വിരട്ടിയോടിക്കുന്നു.

 

Delhi: The latest visuals from violence-hit Bhajanpura area; Section 144 has been imposed in parts of North East Delhi pic.twitter.com/nJjptDzUf7

— ANI (@ANI)

5:18 PM

കേന്ദ്രസേനയും പൊലീസും കൂടുതല്‍ സ്ഥലങ്ങളിലേക്ക് നീങ്ങുന്നു

मैं निहत्था ही सही , पर तुम्हारी हर पत्थर- गोली झेल जाऊंगा ;
कर्तव्य के पालन में , घर परिवार भूला, हर बार जान पे खेल जाऊंगा ।
जब-जब तुम जाति -धर्म/मंदिर -मस्जिद पे देश को तोड़ना चाहोगे,
तब-तब मैं इस वर्दी में , इस देश का रक्षक बन के आऊंगा। pic.twitter.com/9SgF0AKWQr

— Pankaj Nain IPS (@ipspankajnain)

4:49 PM

ദില്ലി കലാപം മരണസംഖ്യ ഒന്‍പതായി

ഇന്ന് നാല് പേരെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെന്ന് ജിടിബി ആശുപത്രി സൂപ്രണ്ട് സുനില്‍ കുമാര്‍. ഇന്നലെ അഞ്ച് പേരാണ് കലാപത്തില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ ഒന്‍പതായി. 

4:48 PM

ഇന്നലത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ദില്ലി പൊലീസ് യാത്രാമൊഴി നല്‍കി

Delhi: Lt Governor Anil Baijal and Police Commissioner Amulya Patnaik pay tribute to Delhi Police Head Constable Rattan Lal who lost his life during clashes in North East Delhi yesterday. pic.twitter.com/XmDcIYjd7s

— ANI (@ANI)

4:47 PM

കജൗരി ഖാസ് മേഖലയില്‍ ദില്ലി പൊലീസും - ആര്‍എഎഫും മാര്‍ച്ച് നടത്തുന്നു

Delhi: Police and RAF hold flag-march in Khajuri Khaas area https://t.co/CUe7gNBt9c pic.twitter.com/UH8ZP9Aifo

— ANI (@ANI)

4:46 PM

സ്കൂള്‍ സമയം അവസാനിച്ചു കുട്ടികള്‍ സ്കൂളിലേക്ക് മടങ്ങുന്നു

This is happening now at Yamuna Vihar in East Delhi.
Locals form a human chain to escort schoolchildren to safety.

barely 20 kms north of Hyderabad house, the site of Modi-Trump joint statement an hour or so back. pic.twitter.com/eqWxlFo7L2

— Azam Nawaz (@azamnawaaz)

3:56 PM

ദില്ലിയിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു

ദില്ലിയിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ജെകെ 24 ന്യൂസ് ചാനൽ റിപ്പോർട്ടറെ, അക്രമികൾ വെടിവച്ചു. ആകാശ് എന്ന റിപ്പോർട്ടർക്ക് പരിക്കേറ്റു. ദില്ലിയിലെ മൗജ്‍പൂരിലായിരുന്നു അക്രമം. പരിക്കേറ്റ ഇദ്ദേഹത്തെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reporter of a JK 24 News TV channel shot at while he was covering the incident of violence in Delhi's Maujpur.

Admitted to GTB hospital.

— Saahil Murli Menghani (@saahilmenghani)

3:35 PM

ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും തടഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് സംഘം റിപ്പോർട്ട് ചെയ്യുന്നത് തടഞ്ഞു. ആളുകളെ മർദ്ദിച്ചത് മൊബൈലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ 'ഹിന്ദുവാണോ മുസ്ലിമാണോ?' എന്ന് ചോദിച്ച് മൊബൈൽ പോക്കറ്റിലിട്ട് സ്ഥലം വിടാൻ ആവശ്യപ്പെട്ടു. ജഫ്രാബാദിനടുത്ത് പള്ളി കത്തിച്ചപ്പോൾ സ്ഥലത്ത് പൊലീസ് നോക്കി നിൽക്കുകയാണ്. തത്സമയസംപ്രേഷണം:

3:28 PM

സൈന്യത്തെ വിളിക്കില്ലെന്ന് വ്യക്തമായി, തള്ളി ആഭ്യന്തരമന്ത്രാലയം

വേണ്ടത്ര കേന്ദ്രസേനയെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ടെന്നും സൈന്യത്തെ വിളിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ. സൈന്യം വേണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം തള്ളി. 

3:27 PM

അക്രമം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നു

ഗോകുൽപുരിയിലെ മുസ്തഫാബാദിൽ സ്ഥിതി വീണ്ടും സംഘർഷഭരിതമാണ്. വാഹനങ്ങൾക്കും വീടുകൾക്കും അക്രമികൾ തീയിട്ടു. നീത് നഗറിൽ വാഹനങ്ങൾക്ക് തീയിട്ടു. കലാപം നടക്കുന്ന ഒരു മേഖലകളിലും പൊലീസ് ഒന്നും ചെയ്യുന്നില്ല. കേന്ദ്രസേനയെ വിന്യസിച്ചു എന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ, അവർ എവിടെ എന്ന് ആർക്കുമറിയില്ല. ഒരു മേഖലകളിലും പൊലീസില്ല, കേന്ദ്രസേനയുമില്ല. അക്രമികൾ അഴിഞ്ഞാടുന്നു.

3:15 PM

ജാഫ്രാബാദില്‍ പള്ളി കത്തിച്ചു, മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ചു. പള്ളി കത്തിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. എൻഡിടിവി റിപ്പോർട്ടർമാരായ അരവിന്ദ് ഗുണശേഖരനും, സൗരഭിനുമാണ് മർദ്ദനമേറ്റത്.

2:19 PM

ജഫ്രാബാദിൽ പേരും മതവും ചോദിച്ച് ആളെ വേർതിരിച്ച് അക്രമം

ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ രണ്ട് വിഭാഗമായി ചേരിതിരിഞ്ഞ്, ഇരു വിഭാഗങ്ങൾക്കും ശക്തിയുള്ള മേഖലകളിൽ ആയുധങ്ങളുമായി നിന്ന് അക്രമം അഴിച്ച് വിടുന്നു. ആളുകളെ പേര് ചോദിച്ച്, മതം ചോദിച്ച് വേർ തിരിച്ച് കയറ്റിവിടുന്നു. അല്ലാത്തവരെ ആക്രമിക്കുന്നു. വ്യാപകമായ അരാജകത്വം. നിയന്ത്രിക്കാൻ പൊലീസോ കേന്ദ്രസേനയോ ഇല്ല. പൊലീസിനെയും കേന്ദ്രസേനയെയും അയച്ചു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞതല്ലാതെ, ഒന്നും അക്രമം നടക്കുന്നയിടങ്ങളിൽ കാണുന്നില്ല. 

2:18 PM

വടക്കുകിഴക്കൻ ദില്ലി വീണ്ടും കത്തുന്നു, പൊലീസ് ഇല്ല

ജഫ്രാബാദ്, അശോക് നഗർ, കർവാൾ നഗർ, യമുനാ നഗർ, വിജയ് പാർക്ക് എന്നിവിടങ്ങളിൽ വീണ്ടും സംഘർഷം കത്തുന്നു. കലാപം ഇന്നലെ രാത്രിയും ആളിക്കത്തിയ ജഫ്രാബാദിൽ പൊലീസ് സാന്നിധ്യമേയില്ല. ഓട്ടോറിക്ഷയടക്കം വാഹനങ്ങൾ കത്തിക്കുന്നു. വണ്ടികൾ അടിച്ച് തകർക്കുന്നു. നിർത്തിയിട്ട ബൈക്കുകൾ കത്തിക്കുന്നു. തത്സമയസംപ്രേഷണം.

2:09 PM

ആവശ്യമെങ്കിൽ സൈന്യം ഇറങ്ങുമെന്ന് അമിത് ഷാ

വ്യാജപ്രചാരണം തുടരുന്നത് വെല്ലുവിളിയാണെന്നും, ദില്ലിയിലെ ജനങ്ങൾ സമാധാനം പാലിക്കണമെന്നും അമിത് ഷാ. ആവശ്യമെങ്കിൽ സൈന്യത്തെ ഇറക്കാമെന്ന് ഉറപ്പു നൽകിയതായും രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും അരവിന്ദ് കെജ്‍രിവാൾ. 

1:00 PM

അമിത് ഷാ വിളിച്ച ഉന്നതതലയോഗം അവസാനിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച് ചേർത്ത യോഗം അവസാനിച്ചു. ചർച്ച വിജയകരമെന്നും, രാഷ്ടീയത്തിനതീതമായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും കെജ്‍രിവാൾ വ്യക്തമാക്കി.

Delhi CM Arvind Kejriwal: Everyone wants that the violence be stopped. The Home Minister had called a meeting today, it was a positive one. It was decided that all the political parties will ensure that peace returns to our city. pic.twitter.com/OXQtZES6by

— ANI (@ANI)

12:59 PM

രണ്ട് പേർക്ക് വെടിയേറ്റു, ആശുപത്രിയിൽ

ദില്ലിയിൽ അക്രമത്തിനിടെ രണ്ട് പേർ വെടിയേറ്റ് ആശുപത്രിയിൽ. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. 

12:11 PM

അമിത് ഷാ - കെജ്‍രിവാൾ യോഗം തുടങ്ങി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പുറമേ കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ദില്ലി പൊലീസ് കമ്മീഷണർ, ദില്ലി ലഫ് ഗവർണർ അനിൽ ബൈജൽ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. യോഗത്തിന് മുമ്പേ തന്നെ കലാപമേഖലകളിലേക്ക് കേന്ദ്രസേനയെ നിയോഗിക്കാൻ തീരുമാനമായിരുന്നു. കലാപബാധിതമേഖലയിലേക്ക് 35 കമ്പനി കേന്ദ്രസേനയെയും രണ്ട് കമ്പനി ദ്രുതകർമസേനയെയും അയക്കാനാണ് തീരുമാനം. 

The meeting chaired by Union Home Minister Amit Shah has now concluded. https://t.co/stB9U3GuUl

— ANI (@ANI)

12:03 PM

ദേശീയപതാകയുമായി എത്തിയവർ കടകൾക്ക് തീയിട്ടു, ഗോകുൽപുരിയിൽ വീണ്ടും അക്രമം

ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് അക്രമം നടന്നിരിക്കുന്നത്. ഗോകുൽപുരിയിലേക്ക് ദേശീയപതാകയുമേന്തി എത്തിയ ആളുകൾ കടകൾക്ക് തീയിടുകയായിരുന്നു. തത്സമയസംപ്രേഷണം:

12:02 PM

ദില്ലി സംഘർഷം നാളെ സുപ്രീംകോടതി പരിശോധിക്കും; ദില്ലി ഹൈക്കോടതിയിലും ഹർജി

ദില്ലിയിലെ കലാപസമാനമായ അന്തരീക്ഷത്തെക്കുറിച്ചുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി ഷഹീൻബാഗ് സമരക്കാരുമായി ചർച്ച നടത്താൻ നിയോഗിച്ച മധ്യസ്ഥ സംഘത്തെ സഹായിക്കുന്ന മുൻ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയാണ് ഹർജി നൽകിയത്. ഇത് നാളത്തെ കേസുകളിൽ പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, ദില്ലി ഹൈക്കോടതിയിലും ഹ്യൂമൻ റൈറ്റ്‍സ് ലോ നെറ്റ്‍വർക്ക് ഈ കലാപത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ചില രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷപ്രസ്താവനയാണ് അക്രമത്തിന് വഴിവച്ചതെന്നും ഹർജിയിൽ പറയുന്നു. 

11:32 AM

അമിത് ഷാ - കെജ്‍രിവാൾ യോഗം ഉടൻ

12 മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ദില്ലി ലഫ്. ഗവർണർ അനിൽ ബൈജലും മറ്റ് മുതിർന്ന നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. 

11:31 AM

അടിയന്തരമായി പൊലീസിനോട് ഇടപെടാൻ നിർദേശം നൽകണമെന്ന് കെജ്‍രിവാൾ

  • പലയിടത്തും പൊലീസിന്‍റെ എണ്ണം കുറവാണ്
  • ഒരു നടപടിയും കൃത്യമായി പൊലീസിന് എടുക്കാനാകുന്നില്ല
  • പൊലീസ് പലപ്പോഴും നിഷ്ക്രിയമായ അവസ്ഥയിലാണ്
  • മുകളിൽ നിന്ന് കൃത്യമായ നിർദേശങ്ങൾ ലഭിക്കുന്നില്ല
  • പുറത്ത് നിന്ന് നിരവധി പേർ വന്ന് അക്രമം അഴിച്ചു വിടുന്നതായി വിവരങ്ങൾ ലഭിക്കുന്നു
  • അതിർത്തികൾ അടയ്ക്കണം, പുറത്ത് നിന്ന് വരുന്നവരെ തടയണം
  • പൊലീസുമായി ചേർന്ന് സമാധാനമാർച്ച് നടത്തണമെന്ന് ആവശ്യപ്പെടുന്നു
  • രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേർത്ത് സമാധാനയോഗങ്ങൾ വിളിക്കണം

11:10 AM

ദില്ലി സംഘർഷം, മരണം ഏഴായി

ദില്ലിയിലെ അക്രമങ്ങളിൽ മരണം ഏഴായെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചത് പൗരൻമാരാണ്, പൊലീസുദ്യോഗസ്ഥല്ലെന്നും ദില്ലി പൊലീസ് പിടിഐയോട് വ്യക്തമാക്കി.

Death toll in northeast Delhi violence climbs to seven: Police

— Press Trust of India (@PTI_News)

11:02 AM

മരിച്ചവരിൽ ഒരു പൊലീസുദ്യോഗസ്ഥൻ, ആറ് നാട്ടുകാർ, 105 പേർക്ക് പരിക്ക്

വടക്കുകിഴക്കൻ ദില്ലിയിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയരുമ്പോൾ, 105 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ പൊലീസുദ്യോഗസ്ഥനാണ്. ആറ് നാട്ടുകാരാണ് മരിച്ചത്.

10:37 AM

അമിത് ഷാ ഉന്നതതലയോഗം വിളിച്ചു

അമിത് ഷായുടെ നേതൃത്വത്തിൽ ദില്ലിയിലെ കലാപസമാനമായ അന്തരീക്ഷം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയടക്കമുള്ളവർ യോഗത്തിൽ. 

തത്സമയസംപ്രേഷണം കാണുക:

10:34 AM

കെജ്‍രിവാൾ യോഗം വിളിച്ചു, ശേഷം അമിത് ഷായെ കാണും

ദില്ലിയിൽ ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ച് അരവിന്ദ് കെജ്‍രിവാൾ. അതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. സ്ഥിതിഗതികൾ ചർച്ച ചെയ്യും.

10:31 AM

ദില്ലി മന്ത്രിമാർ രാത്രി വൈകിയും ലഫ്റ്റനന്‍റ് ഗവർണറുടെ വീട്ടിൽ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ നിർദേശപ്രകാരം മന്ത്രിമാരായ ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവരും ആം ആദ്മി പാർട്ടി എംഎൽഎമാരും ദില്ലി ലഫ്. ഗവർണർ അനിൽ ബൈജലിനെ കാണാനെത്തി. ക്രമസമാധാനനില പാലിക്കാൻ ദില്ലി പൊലീസിനോട് നിർദേശം നൽകിയിട്ടുണ്ടെന്ന് അനിൽ ബൈജൽ. 

10:30 AM

ആശങ്കയെന്ന് കെജ്‍രിവാൾ

ദില്ലി പൊലീസുദ്യോഗസ്ഥന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ കെജ്‍രിവാൾ, സ്ഥിതിഗതികൾ അതീവഗുരുതരമാണെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്രയാദവും വിമർശനവുമായെത്തി. 

10:29 AM

സ്കൂളുകൾക്ക് അവധി

വടക്കുകിഴക്കൻ ദില്ലിയിൽ ഇന്ന് എല്ലാ സ്കൂളുകൾക്കും (പബ്ലിക്, പ്രൈവറ്റ് ഉൾപ്പടെ) അവധി പ്രഖ്യാപിച്ചു. 

10:25 AM

മെട്രോ സ്റ്റേഷനുകൾ അടച്ചു

ജഫ്രാബാദ്, മൗജ്‍പൂർ - ബാബർപൂർ, ഗോകുൽപുരി, ജോഹ്‍രി എൻക്ലേവ്, ശിവ് വിഹാർ മെട്രോ സ്റ്റേഷനുകൾ അടച്ചു

10:20 AM

വടക്കുകിഴക്കൻ ദില്ലിയിൽ നിരോധനാജ്ഞ

വടക്കുകിഴക്കൻ ദില്ലിയിൽ നിരോധനാജ്ഞ ലംഘിച്ചും വൻ ആൾക്കൂട്ടം. ദില്ലി പൊലീസ് ആസ്ഥാനത്തും നിരോധനാജ്ഞ. 144 പ്രഖ്യാപിച്ചത് ജെഎൻയു വിദ്യാർത്ഥിയൂണിയൻ പ്രഖ്യാപിച്ച മാർച്ചിന് മുന്നോടിയായി.

4:30 PM

ദില്ലിയിൽ സംഘർഷം തുടങ്ങിയത് മുതലുള്ള വാർത്തകൾ ഒറ്റനോട്ടത്തിൽ

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അക്രമം തുടങ്ങിയത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവർക്ക് നേരെ കല്ലേറുണ്ടാവുകയും തിരികെയും അക്രമം നടക്കുകയും അത് വ്യാപിക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു.

Read More At: വടക്കുകിഴക്കന്‍ ദില്ലിയില്‍ സംഘര്‍ഷം: ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു, വ്യാപകനാശനഷ്ടം

പൊലീസുകാർക്കെതിരെ ഒരു യുവാവ് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നീട് ഇത്, ഗോകുൽപുരി സ്വദേശിയായ ഷാരൂഖ് ആണെന്ന് വ്യക്തമായി.

Read more at: വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം; പൊലീസുകാര്‍ക്ക് നേരെ നിരവധിതവണ വെടിയുതിര്‍ത്ത് അ‍ജ്ഞാതനായ യുവാവ്

കലാപം പടരുന്നു. പലയിടത്തും കല്ലേറും സംഘർഷവും തീവെപ്പും തുടരുന്നു. വൻ പൊലീസ് സന്നാഹം.

Read more at: ദില്ലി സംഘര്‍ഷത്തില്‍ 37 പേര്‍ക്ക് പരിക്ക്; സംഘർഷ സാധ്യത ഏറെയുള്ള ഒന്‍പത് സ്ഥലങ്ങളിൽ പൊലീസ് സന്നാഹം

അക്രമത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. അങ്ങനെ പൊലീസുദ്യോഗസ്ഥനുൾപ്പടെ മരണം മൂന്നായി.

Read more at: ദില്ലി സംഘര്‍ഷം: മരണം മൂന്നായി, കർദ്ദംപുരിയിൽ കടകൾക്ക് തീയിട്ടു

മരണം നാലായി. പൊലീസിന് നേരെ വെടിവച്ചയാൾ പിടിയിൽ.

Read more at: ശാന്തമാകാതെ ദില്ലി, മരണം നാലായി, പൊലീസിന് നേരെ വെടിവച്ചയാള്‍ പിടിയില്‍

കലാപത്തിന്‍റെയും സംഘർഷത്തിന്‍റെയും രാത്രി. മരണം അഞ്ചായി. 

Read more at: അക്രമം ഒഴിയാതെ ദില്ലി, മരണം 5, കലാപം ആഹ്വാനം ചെയ്ത കപിൽ മിശ്രയ്ക്ക് എതിരെ പരാതി

ദില്ലിയിൽ അക്രമം നടക്കുന്നയിടങ്ങളിൽ നിന്ന് തത്സമയറിപ്പോർട്ടുകൾ കാണുക. പേരും മതവും ചോദിച്ച് ആക്രമിക്കുകയാണെന്ന് പരിക്കേറ്റവർ ഏഷ്യാനെറ്റ് ന്യൂസിനോട്.

Read more at: പേര് ചോദിച്ച് മർദ്ദിക്കുകയാണെന്ന് പരിക്കേറ്റവർ ; വടക്ക് കിഴക്കൻ ദില്ലി അശാന്തം

 

12:16 AM IST:

രാജ്യതലസ്ഥാനത്ത് കലാപം തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയിലിറങ്ങി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. സീമാപുരിയില്‍ എത്തി അജിത്ത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. 


 

12:13 AM IST:

"

12:12 AM IST:

വടക്കുകിഴക്കന്‍ ദില്ലിയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടരുന്നു
മുസ്‍തഫാബാദിലേക്കും സംഘര്‍ഷം വ്യാപിച്ചു 
പ്രദേശത്ത് വ്യാപക അക്രമം
നൂറുകണക്കിന് അക്രമികള്‍ സംഘടിച്ച് നീങ്ങുന്നു
അക്രമങ്ങളില്‍ ഒരാള്‍ മരിച്ചു 
ഇരുപത് പേര്‍ക്ക് പരിക്ക് 
രണ്ട് പള്ളികള്‍ കത്തിച്ചു 
 

 

11:42 PM IST:

സമാധാനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യഗേറ്റില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്നു മെഴുകിതിരി കത്തിക്കുന്നു
സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു
തെറ്റായ സന്ദേശം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ബിജെപി അധ്യക്ഷന്‍ 
ജഫ്രാബാദിലേക്കും മൗജ്‍പുരിലേക്കുമുള്ള റോഡുകള്‍ പൊലീസ് തുറന്നു
കര്‍വാള്‍ നഗറില്‍ പൊലീസിന് നേരെ ആസിഡേറ്
ദില്ലി കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി 

11:41 PM IST:

പലയിടത്തും പൊലീസ് സാന്നിധ്യമില്ല
കലാപകാരികള്‍ റോഡുകളില്‍ തമ്പടിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റെ വാഹനവും തടഞ്ഞ് പരിശോധിച്ചു
രാത്രിയില്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് സാധ്യത 
 

11:36 PM IST:

24 മണിക്കൂറിനിടെ മൂന്നാമതും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അമിത് ഷാ 
യോഗം മൂന്ന് മണിക്കൂറോളം നീണ്ടു
ദില്ലി പൊലീസ്, അഭ്യന്തരവകുപ്പ് ഉന്നതര്‍ യോഗത്തില്‍ പങ്കെടുത്തു
പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്‍തവയും യോഗത്തിനെത്തി

 

MHA Sources: Home Minister Amit Shah held a long meeting that lasted for almost 3 hours with Delhi Police & Home Ministry officials. Newly appointed Special Commissioner of Police SN Srivastava also attended the meeting. It was the 3rd meeting chaired by HM in less than 24 hours. pic.twitter.com/rWwsDAkXP4

— ANI (@ANI)

11:32 PM IST:

ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം 
അര്‍ധസൈനികരും ദില്ലി പൊലീസും രംഗത്ത്
അക്രമികളെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നു 
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതി നിരീക്ഷിക്കുന്നു
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു 


 

10:02 PM IST:

ഇന്നും ഇന്നലെയുമായി ആകെ 13 പേര്‍ സംഘര്‍ഷങ്ങളില്‍ മരണപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

9:58 PM IST:

വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അറിയിച്ചു

9:54 PM IST:

ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു 

അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദേശം 

9:56 PM IST:

അശോക് വിഹാറില്‍ മുസ്ലീം പള്ളി അക്രമിക്കപ്പെട്ടു എന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദില്ലി പൊലീസ് നോര്‍ത്ത് വെസ്റ്റ് സോണ്‍ ഡിസിപി അറിയിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

9:19 PM IST:

ജാഫ്രബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെയായിരുന്നു പ്രതിഷേധം. മെട്രോ സ്റ്റേഷന് താഴെ പ്രതിഷേധിച്ചവരെയാണ് ഒഴിപ്പിച്ചത്
 

8:56 PM IST:

ദില്ലി കലാപത്തിനിടെ  വെടിയേറ്റ 12 പേരെ കൂടി ദില്ലി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

8:55 PM IST:

വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ക്ക് മറ്റന്നാളും അവധിയായിരിക്കുമെന്ന് ദില്ലി വിദ്യാഭ്യാസവകുപ്പ് മന്ത്രി മനീഷ് സിസോദിയ

8:42 PM IST:

ദില്ലി നഗരത്തില്‍ സംഘര്‍ഷം പടരുന്നതിനിടെ എസ്.എന്‍.ശ്രീവാസ്തവ ഐപിഎസിനെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. അദ്ദേഹം ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് അറിയിപ്പ്. 

8:46 PM IST:

കേന്ദ്രസേനയുടെ പിന്തുണ കിട്ടിയില്ലെന്ന് ദില്ലി പൊലീസ് പരാതിപ്പെട്ടതായുള്ള വാര്‍ത്ത വ്യാജമാണെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക്. കേന്ദ്രഅഭ്യന്തരമന്ത്രാലയത്തില്‍ നിന്നും തുടര്‍ച്ചയായി മികച്ച പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അമൂല്യ പട്നായിക്ക്. 

Delhi Commissioner of Police, Amulya Patnaik: Some news agency ran the news that Delhi Police said that it has not got adequate forces from MHA, this information is wrong. MHA is continually supporting us & we have adequate forces. Delhi police denies this completely. pic.twitter.com/C8r9Vtueeg

— ANI (@ANI)

7:58 PM IST:

ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്‍റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും

7:12 PM IST:

അശോക് നഗറില്‍ പള്ളിക്ക് തീവച്ചു
ദില്ലിയില്‍ നാലിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു 
മോജ്പൂർ, ജഫ്രബാദ് ചന്ദ് ബാഗ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്

7:14 PM IST:

മരിച്ച പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അമിത് ഷാ.
രത്തൻ ലാലിന്റെ  ഭാര്യയ്ക്ക് അമിത് ഷാ കത്തയച്ചു.
ഭർത്താവിന്റെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കത്തില്‍ അമിത് ഷാ

6:45 PM IST:

ദില്ലിയിൽ   മാധ്യമ  പ്രവർത്തകരെ  ആക്രമിച്ചതിൽ    ചെന്നൈയിൽ  മാധ്യമ  പ്രവർത്തകരുടെ  പ്രതിഷേധം.

6:43 PM IST:

ദില്ലിയില്‍ അരങ്ങേറുന്ന കലാപം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്താണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും എന്തു കൊണ്ട് ഇങ്ങനെ നടക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അക്രമത്തിന് ഇടമില്ല. രാജ്യത്തെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. 

6:33 PM IST:
  • 56 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ദില്ലി പൊലീസ് പിആര്‍ഒ എംഎസ് രണ്‍ധാവ
  • 130 സാധാരണക്കാര്‍ക്കും പരിക്കേറ്റു
  • പ്രശ്നബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്..
  • ജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും ദില്ലി പൊലീസ്
     

6:32 PM IST:

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ആവശ്യത്തിന് സേനയെ കലാപബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്
ഊഹാപോഹങ്ങൾ പ്രചരിപ്പിക്കന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

 

6:42 PM IST:

ദില്ലിയില്‍ അരങ്ങേറുന്ന കലാപം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്താണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും എന്തു കൊണ്ട് ഇങ്ങനെ നടക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അക്രമത്തിന് ഇടമില്ല. രാജ്യത്തെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. 

6:40 PM IST:

ആവശ്യമായത്ര ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് ദില്ലി പൊലീസ്
ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമം നേരിടുന്നില്ല
ദില്ലി പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ആര്‍എഎഫ് ഉദ്യോഗസ്ഥരും രംഗത്തുണ്ട് 
 

6:21 PM IST:

24 മണിക്കൂറിനിടെ  ജിടിബി  ആശുപത്രിയിൽ 10 പേർ മരിച്ചുവെന്നും 150 പേർക്ക് പരിക്കേറ്റെന്നും ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സുനിൽ കുമാർ

6:00 PM IST:

ദില്ലി കലാപം വ്യാപിക്കുന്നതിനിടെ മരണസംഖ്യ പത്തായി 

5:56 PM IST:

ദില്ലി കലാപം ഇന്ത്യയുടെ അഭ്യന്തരപ്രശ്നമെന്ന് ട്രംപ്. അക്രമങ്ങളെക്കുറിച്ച് അറിഞ്ഞെന്നും എന്നാല്‍ പ്രധാനമന്ത്രി മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയില്‍ അതു ചര്‍ച്ചയായില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്രം വിഷയമായെന്നും ഇന്ത്യയില്‍ മതസ്വാതന്ത്രവും മതസൗഹാര്‍ദവും ഉറപ്പാക്കുമെന്ന് മോദി പറഞ്ഞതായും അതിനായി മോദി പ്രയത്നിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. 

5:51 PM IST:

ആക്രമണത്തില്‍ പരിക്കേറ്റ ദില്ലി പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. 

Met with victims of violence being treated at the GTB Hospital and Max Hospital. Hindus, Muslims, policemen - none have escaped unhurt.. this madness must end immediately pic.twitter.com/Nh2VI6BRTG

— Arvind Kejriwal (@ArvindKejriwal)

5:48 PM IST:

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹാദ്ര ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് ശര്‍മ അപകടനില തരണം ചെയ്തു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദില്ലി സിറ്റി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് അമിത് ശര്‍മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

5:45 PM IST:

ഖജൂരി ഖാസില്‍ കലാപകാരികള്‍ വാഹനങ്ങള്‍ക്ക് തീയിടുന്നു. ഒരു ഓട്ടോറിക്ഷയ്ക്കും ബൈക്കിനും അക്രമികള്‍ തീകൊളുത്തി. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ രണ്ട് പേര്‍ക്കും പരിക്കേറ്റു.

5:41 PM IST:

Special CP Satish Golcha in Delhi's Khajuri Khaas: We will be detaining the miscreants and taking legal action against them. People should cooperate with us to maintain peace. We are here till the situation normalises. Else we deploy more forces. pic.twitter.com/qsz2bTsEBg

— ANI (@ANI)

5:24 PM IST:

കലാപകാരികള്‍ ഇന്നലെ നിരവധി വാഹനങ്ങളും പെട്രോള്‍ പമ്പും അഗ്നിക്ക് ഇരയാക്കിയ ബഹജന്‍പുര ഭാഗത്ത് ദില്ലി പൊലീസ് അക്രമികളെ വിരട്ടിയോടിക്കുന്നു.

 

Delhi: The latest visuals from violence-hit Bhajanpura area; Section 144 has been imposed in parts of North East Delhi pic.twitter.com/nJjptDzUf7

— ANI (@ANI)

5:18 PM IST:

मैं निहत्था ही सही , पर तुम्हारी हर पत्थर- गोली झेल जाऊंगा ;
कर्तव्य के पालन में , घर परिवार भूला, हर बार जान पे खेल जाऊंगा ।
जब-जब तुम जाति -धर्म/मंदिर -मस्जिद पे देश को तोड़ना चाहोगे,
तब-तब मैं इस वर्दी में , इस देश का रक्षक बन के आऊंगा। pic.twitter.com/9SgF0AKWQr

— Pankaj Nain IPS (@ipspankajnain)

5:07 PM IST:

ഇന്ന് നാല് പേരെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെന്ന് ജിടിബി ആശുപത്രി സൂപ്രണ്ട് സുനില്‍ കുമാര്‍. ഇന്നലെ അഞ്ച് പേരാണ് കലാപത്തില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ ഒന്‍പതായി. 

5:06 PM IST:

Delhi: Lt Governor Anil Baijal and Police Commissioner Amulya Patnaik pay tribute to Delhi Police Head Constable Rattan Lal who lost his life during clashes in North East Delhi yesterday. pic.twitter.com/XmDcIYjd7s

— ANI (@ANI)

4:49 PM IST:

Delhi: Police and RAF hold flag-march in Khajuri Khaas area https://t.co/CUe7gNBt9c pic.twitter.com/UH8ZP9Aifo

— ANI (@ANI)

4:47 PM IST:

This is happening now at Yamuna Vihar in East Delhi.
Locals form a human chain to escort schoolchildren to safety.

barely 20 kms north of Hyderabad house, the site of Modi-Trump joint statement an hour or so back. pic.twitter.com/eqWxlFo7L2

— Azam Nawaz (@azamnawaaz)

4:07 PM IST:

ദില്ലിയിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ജെകെ 24 ന്യൂസ് ചാനൽ റിപ്പോർട്ടറെ, അക്രമികൾ വെടിവച്ചു. ആകാശ് എന്ന റിപ്പോർട്ടർക്ക് പരിക്കേറ്റു. ദില്ലിയിലെ മൗജ്‍പൂരിലായിരുന്നു അക്രമം. പരിക്കേറ്റ ഇദ്ദേഹത്തെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reporter of a JK 24 News TV channel shot at while he was covering the incident of violence in Delhi's Maujpur.

Admitted to GTB hospital.

— Saahil Murli Menghani (@saahilmenghani)

3:36 PM IST:

ഏഷ്യാനെറ്റ് ന്യൂസ് സംഘം റിപ്പോർട്ട് ചെയ്യുന്നത് തടഞ്ഞു. ആളുകളെ മർദ്ദിച്ചത് മൊബൈലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ 'ഹിന്ദുവാണോ മുസ്ലിമാണോ?' എന്ന് ചോദിച്ച് മൊബൈൽ പോക്കറ്റിലിട്ട് സ്ഥലം വിടാൻ ആവശ്യപ്പെട്ടു. ജഫ്രാബാദിനടുത്ത് പള്ളി കത്തിച്ചപ്പോൾ സ്ഥലത്ത് പൊലീസ് നോക്കി നിൽക്കുകയാണ്. തത്സമയസംപ്രേഷണം:

3:32 PM IST:

വേണ്ടത്ര കേന്ദ്രസേനയെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ടെന്നും സൈന്യത്തെ വിളിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ. സൈന്യം വേണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം തള്ളി. 

3:30 PM IST:

ഗോകുൽപുരിയിലെ മുസ്തഫാബാദിൽ സ്ഥിതി വീണ്ടും സംഘർഷഭരിതമാണ്. വാഹനങ്ങൾക്കും വീടുകൾക്കും അക്രമികൾ തീയിട്ടു. നീത് നഗറിൽ വാഹനങ്ങൾക്ക് തീയിട്ടു. കലാപം നടക്കുന്ന ഒരു മേഖലകളിലും പൊലീസ് ഒന്നും ചെയ്യുന്നില്ല. കേന്ദ്രസേനയെ വിന്യസിച്ചു എന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ, അവർ എവിടെ എന്ന് ആർക്കുമറിയില്ല. ഒരു മേഖലകളിലും പൊലീസില്ല, കേന്ദ്രസേനയുമില്ല. അക്രമികൾ അഴിഞ്ഞാടുന്നു.

3:18 PM IST:

ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ചു. പള്ളി കത്തിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. എൻഡിടിവി റിപ്പോർട്ടർമാരായ അരവിന്ദ് ഗുണശേഖരനും, സൗരഭിനുമാണ് മർദ്ദനമേറ്റത്.

2:24 PM IST:

ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ രണ്ട് വിഭാഗമായി ചേരിതിരിഞ്ഞ്, ഇരു വിഭാഗങ്ങൾക്കും ശക്തിയുള്ള മേഖലകളിൽ ആയുധങ്ങളുമായി നിന്ന് അക്രമം അഴിച്ച് വിടുന്നു. ആളുകളെ പേര് ചോദിച്ച്, മതം ചോദിച്ച് വേർ തിരിച്ച് കയറ്റിവിടുന്നു. അല്ലാത്തവരെ ആക്രമിക്കുന്നു. വ്യാപകമായ അരാജകത്വം. നിയന്ത്രിക്കാൻ പൊലീസോ കേന്ദ്രസേനയോ ഇല്ല. പൊലീസിനെയും കേന്ദ്രസേനയെയും അയച്ചു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞതല്ലാതെ, ഒന്നും അക്രമം നടക്കുന്നയിടങ്ങളിൽ കാണുന്നില്ല. 

2:21 PM IST:

ജഫ്രാബാദ്, അശോക് നഗർ, കർവാൾ നഗർ, യമുനാ നഗർ, വിജയ് പാർക്ക് എന്നിവിടങ്ങളിൽ വീണ്ടും സംഘർഷം കത്തുന്നു. കലാപം ഇന്നലെ രാത്രിയും ആളിക്കത്തിയ ജഫ്രാബാദിൽ പൊലീസ് സാന്നിധ്യമേയില്ല. ഓട്ടോറിക്ഷയടക്കം വാഹനങ്ങൾ കത്തിക്കുന്നു. വണ്ടികൾ അടിച്ച് തകർക്കുന്നു. നിർത്തിയിട്ട ബൈക്കുകൾ കത്തിക്കുന്നു. തത്സമയസംപ്രേഷണം.

2:11 PM IST:

വ്യാജപ്രചാരണം തുടരുന്നത് വെല്ലുവിളിയാണെന്നും, ദില്ലിയിലെ ജനങ്ങൾ സമാധാനം പാലിക്കണമെന്നും അമിത് ഷാ. ആവശ്യമെങ്കിൽ സൈന്യത്തെ ഇറക്കാമെന്ന് ഉറപ്പു നൽകിയതായും രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും അരവിന്ദ് കെജ്‍രിവാൾ. 

1:02 PM IST:

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച് ചേർത്ത യോഗം അവസാനിച്ചു. ചർച്ച വിജയകരമെന്നും, രാഷ്ടീയത്തിനതീതമായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും കെജ്‍രിവാൾ വ്യക്തമാക്കി.

Delhi CM Arvind Kejriwal: Everyone wants that the violence be stopped. The Home Minister had called a meeting today, it was a positive one. It was decided that all the political parties will ensure that peace returns to our city. pic.twitter.com/OXQtZES6by

— ANI (@ANI)

1:00 PM IST:

ദില്ലിയിൽ അക്രമത്തിനിടെ രണ്ട് പേർ വെടിയേറ്റ് ആശുപത്രിയിൽ. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. 

1:03 PM IST:

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പുറമേ കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ദില്ലി പൊലീസ് കമ്മീഷണർ, ദില്ലി ലഫ് ഗവർണർ അനിൽ ബൈജൽ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. യോഗത്തിന് മുമ്പേ തന്നെ കലാപമേഖലകളിലേക്ക് കേന്ദ്രസേനയെ നിയോഗിക്കാൻ തീരുമാനമായിരുന്നു. കലാപബാധിതമേഖലയിലേക്ക് 35 കമ്പനി കേന്ദ്രസേനയെയും രണ്ട് കമ്പനി ദ്രുതകർമസേനയെയും അയക്കാനാണ് തീരുമാനം. 

The meeting chaired by Union Home Minister Amit Shah has now concluded. https://t.co/stB9U3GuUl

— ANI (@ANI)

12:08 PM IST:

ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് അക്രമം നടന്നിരിക്കുന്നത്. ഗോകുൽപുരിയിലേക്ക് ദേശീയപതാകയുമേന്തി എത്തിയ ആളുകൾ കടകൾക്ക് തീയിടുകയായിരുന്നു. തത്സമയസംപ്രേഷണം:

12:06 PM IST:

ദില്ലിയിലെ കലാപസമാനമായ അന്തരീക്ഷത്തെക്കുറിച്ചുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി ഷഹീൻബാഗ് സമരക്കാരുമായി ചർച്ച നടത്താൻ നിയോഗിച്ച മധ്യസ്ഥ സംഘത്തെ സഹായിക്കുന്ന മുൻ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയാണ് ഹർജി നൽകിയത്. ഇത് നാളത്തെ കേസുകളിൽ പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, ദില്ലി ഹൈക്കോടതിയിലും ഹ്യൂമൻ റൈറ്റ്‍സ് ലോ നെറ്റ്‍വർക്ക് ഈ കലാപത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ചില രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷപ്രസ്താവനയാണ് അക്രമത്തിന് വഴിവച്ചതെന്നും ഹർജിയിൽ പറയുന്നു. 

11:33 AM IST:

12 മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ദില്ലി ലഫ്. ഗവർണർ അനിൽ ബൈജലും മറ്റ് മുതിർന്ന നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. 

11:36 AM IST:
  • പലയിടത്തും പൊലീസിന്‍റെ എണ്ണം കുറവാണ്
  • ഒരു നടപടിയും കൃത്യമായി പൊലീസിന് എടുക്കാനാകുന്നില്ല
  • പൊലീസ് പലപ്പോഴും നിഷ്ക്രിയമായ അവസ്ഥയിലാണ്
  • മുകളിൽ നിന്ന് കൃത്യമായ നിർദേശങ്ങൾ ലഭിക്കുന്നില്ല
  • പുറത്ത് നിന്ന് നിരവധി പേർ വന്ന് അക്രമം അഴിച്ചു വിടുന്നതായി വിവരങ്ങൾ ലഭിക്കുന്നു
  • അതിർത്തികൾ അടയ്ക്കണം, പുറത്ത് നിന്ന് വരുന്നവരെ തടയണം
  • പൊലീസുമായി ചേർന്ന് സമാധാനമാർച്ച് നടത്തണമെന്ന് ആവശ്യപ്പെടുന്നു
  • രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേർത്ത് സമാധാനയോഗങ്ങൾ വിളിക്കണം

11:12 AM IST:

ദില്ലിയിലെ അക്രമങ്ങളിൽ മരണം ഏഴായെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചത് പൗരൻമാരാണ്, പൊലീസുദ്യോഗസ്ഥല്ലെന്നും ദില്ലി പൊലീസ് പിടിഐയോട് വ്യക്തമാക്കി.

Death toll in northeast Delhi violence climbs to seven: Police

— Press Trust of India (@PTI_News)

11:09 AM IST:

വടക്കുകിഴക്കൻ ദില്ലിയിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയരുമ്പോൾ, 105 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ പൊലീസുദ്യോഗസ്ഥനാണ്. ആറ് നാട്ടുകാരാണ് മരിച്ചത്.

10:54 AM IST:

അമിത് ഷായുടെ നേതൃത്വത്തിൽ ദില്ലിയിലെ കലാപസമാനമായ അന്തരീക്ഷം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയടക്കമുള്ളവർ യോഗത്തിൽ. 

തത്സമയസംപ്രേഷണം കാണുക:

10:37 AM IST:

ദില്ലിയിൽ ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ച് അരവിന്ദ് കെജ്‍രിവാൾ. അതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. സ്ഥിതിഗതികൾ ചർച്ച ചെയ്യും.

10:34 AM IST:

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ നിർദേശപ്രകാരം മന്ത്രിമാരായ ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവരും ആം ആദ്മി പാർട്ടി എംഎൽഎമാരും ദില്ലി ലഫ്. ഗവർണർ അനിൽ ബൈജലിനെ കാണാനെത്തി. ക്രമസമാധാനനില പാലിക്കാൻ ദില്ലി പൊലീസിനോട് നിർദേശം നൽകിയിട്ടുണ്ടെന്ന് അനിൽ ബൈജൽ. 

10:33 AM IST:

ദില്ലി പൊലീസുദ്യോഗസ്ഥന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ കെജ്‍രിവാൾ, സ്ഥിതിഗതികൾ അതീവഗുരുതരമാണെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്രയാദവും വിമർശനവുമായെത്തി. 

10:31 AM IST:

വടക്കുകിഴക്കൻ ദില്ലിയിൽ ഇന്ന് എല്ലാ സ്കൂളുകൾക്കും (പബ്ലിക്, പ്രൈവറ്റ് ഉൾപ്പടെ) അവധി പ്രഖ്യാപിച്ചു. 

10:30 AM IST:

ജഫ്രാബാദ്, മൗജ്‍പൂർ - ബാബർപൂർ, ഗോകുൽപുരി, ജോഹ്‍രി എൻക്ലേവ്, ശിവ് വിഹാർ മെട്രോ സ്റ്റേഷനുകൾ അടച്ചു

10:29 AM IST:

വടക്കുകിഴക്കൻ ദില്ലിയിൽ നിരോധനാജ്ഞ ലംഘിച്ചും വൻ ആൾക്കൂട്ടം. ദില്ലി പൊലീസ് ആസ്ഥാനത്തും നിരോധനാജ്ഞ. 144 പ്രഖ്യാപിച്ചത് ജെഎൻയു വിദ്യാർത്ഥിയൂണിയൻ പ്രഖ്യാപിച്ച മാർച്ചിന് മുന്നോടിയായി.

10:27 AM IST:

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അക്രമം തുടങ്ങിയത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവർക്ക് നേരെ കല്ലേറുണ്ടാവുകയും തിരികെയും അക്രമം നടക്കുകയും അത് വ്യാപിക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു.

Read More At: വടക്കുകിഴക്കന്‍ ദില്ലിയില്‍ സംഘര്‍ഷം: ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു, വ്യാപകനാശനഷ്ടം

പൊലീസുകാർക്കെതിരെ ഒരു യുവാവ് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നീട് ഇത്, ഗോകുൽപുരി സ്വദേശിയായ ഷാരൂഖ് ആണെന്ന് വ്യക്തമായി.

Read more at: വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം; പൊലീസുകാര്‍ക്ക് നേരെ നിരവധിതവണ വെടിയുതിര്‍ത്ത് അ‍ജ്ഞാതനായ യുവാവ്

കലാപം പടരുന്നു. പലയിടത്തും കല്ലേറും സംഘർഷവും തീവെപ്പും തുടരുന്നു. വൻ പൊലീസ് സന്നാഹം.

Read more at: ദില്ലി സംഘര്‍ഷത്തില്‍ 37 പേര്‍ക്ക് പരിക്ക്; സംഘർഷ സാധ്യത ഏറെയുള്ള ഒന്‍പത് സ്ഥലങ്ങളിൽ പൊലീസ് സന്നാഹം

അക്രമത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. അങ്ങനെ പൊലീസുദ്യോഗസ്ഥനുൾപ്പടെ മരണം മൂന്നായി.

Read more at: ദില്ലി സംഘര്‍ഷം: മരണം മൂന്നായി, കർദ്ദംപുരിയിൽ കടകൾക്ക് തീയിട്ടു

മരണം നാലായി. പൊലീസിന് നേരെ വെടിവച്ചയാൾ പിടിയിൽ.

Read more at: ശാന്തമാകാതെ ദില്ലി, മരണം നാലായി, പൊലീസിന് നേരെ വെടിവച്ചയാള്‍ പിടിയില്‍

കലാപത്തിന്‍റെയും സംഘർഷത്തിന്‍റെയും രാത്രി. മരണം അഞ്ചായി. 

Read more at: അക്രമം ഒഴിയാതെ ദില്ലി, മരണം 5, കലാപം ആഹ്വാനം ചെയ്ത കപിൽ മിശ്രയ്ക്ക് എതിരെ പരാതി

ദില്ലിയിൽ അക്രമം നടക്കുന്നയിടങ്ങളിൽ നിന്ന് തത്സമയറിപ്പോർട്ടുകൾ കാണുക. പേരും മതവും ചോദിച്ച് ആക്രമിക്കുകയാണെന്ന് പരിക്കേറ്റവർ ഏഷ്യാനെറ്റ് ന്യൂസിനോട്.

Read more at: പേര് ചോദിച്ച് മർദ്ദിക്കുകയാണെന്ന് പരിക്കേറ്റവർ ; വടക്ക് കിഴക്കൻ ദില്ലി അശാന്തം