ഉപ്പ് ചതുപ്പിൽ ആഘോഷ നാളുകൾ; വർണക്കാഴ്ച്ചയായി കച്ചിലെ രൻ ഉത്സവം

Published : Jan 12, 2025, 01:20 PM ISTUpdated : Jan 12, 2025, 01:24 PM IST
ഉപ്പ് ചതുപ്പിൽ ആഘോഷ നാളുകൾ; വർണക്കാഴ്ച്ചയായി കച്ചിലെ രൻ ഉത്സവം

Synopsis

വ്യത്യസ്തതകൾ ഏറെയുള്ള ആ ആഘോഷക്കാലം ധോർദോ എന്ന വിദൂര ഗ്രാമത്തിന് ഇന്ന് നൽകുന്നത് അന്താരാഷ്ട്ര ഖ്യാതിയാണ്

കച്ച്: കാഴ്ചാനുഭവത്തിന്‍റെയും ആഘോഷത്തിന്‍റെയും വ്യത്യസ്ത അനുഭവം തീർത്ത് ഗുജറാത്തിൽ രൻ ഉത്സവം. വ്യത്യസ്തതകൾ ഏറെയുള്ള ആ ആഘോഷക്കാലം ധോർദോ എന്ന വിദൂര ഗ്രാമത്തിന് ഇന്ന് നൽകുന്നത് അന്താരാഷ്ട്ര ഖ്യാതിയാണ്. വേൾഡ് ടൂറിസം ഓർഗനൈസേഷൻ ഈ വർഷം തെരഞ്ഞെടുത്ത 54 മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളിൽ ഒന്നാണ് ധോർദോ. 

ഗുജറാത്തിലെ കച്ച് ജില്ലയിൽ പാക് അതിർത്തിയോട് ചേർന്ന് വ്യാപിച്ചു കിടക്കുന്ന ഉപ്പ് ചതുപ്പുകളുടെ ഒരു വലിയ പ്രദേശമാണ് റാൻ ഓഫ് കച്ച്. അറബിക്കടലിന്‍റെ ആഴം കുറഞ്ഞ ഒരു ഭാഗമായിരുന്നിടത്ത് കാലങ്ങൾ കൊണ്ട് ഭൗമമാറ്റങ്ങൾ സംഭവിച്ച് കടൽ വറ്റിപ്പോവുകയും ഉപ്പ് ചതുപ്പ് ബാക്കിയാവുകയും ചെയ്തു. റാൻ എന്നാൽ മരുഭൂമി എന്നാണ് അർത്ഥം.

എല്ലാ വർഷവും നവംബർ മുതൽ ഫെബ്രുവരി വരെ നാല് മാസം നീണ്ടു നിൽക്കുന്നതാണ് രൻ ഉത്സവ്. കച്ചിന്‍റെ തനത് കല, സാംസ്കാരിക പൈതൃകങ്ങൾ കോർത്തിണക്കിയുള്ള ആഘോഷമാണ്. നാടൻ പാട്ടും നൃത്തവും അതുല്യ കരകൗശല കാഴ്ചകളുമൊക്കെ ആസ്വദിക്കാൻ ലോകമമ്പാട് നിന്നും സഞ്ചാരികളെത്തുന്ന സമയം.

ഒട്ടക സവാരി മുതൽ ടെന്‍റുകളിലെ താമസം വരെ ആകർഷണങ്ങൾ പട്ടിക പലതുണ്ട്. പല തരം ശ്രേണിയിൽപ്പെട്ട ടെന്‍റുകളുടെ സാന്നിധ്യം കൊണ്ട് ടെന്‍റ് സിറ്റി എന്നും ധോർദോയ്ക്ക് വിളിപ്പേരുണ്ട്. സഞ്ചാരവഴിയിൽ മഞ്ഞും മലയും പച്ചപ്പും ഒക്കെ കണ്ട് ഒരു ചേഞ്ച് ആഗ്രഹിക്കുന്നവർ ധോർദോയിലേക്ക് വരിക.

300 അപേക്ഷകൾ, 500 മെയിലുകൾ, ഒടുവിൽ സ്വപ്നം കണ്ട ജോലി തേടി വന്നു; പിന്നിട്ട കഷ്ടപ്പാടുകളെ കുറിച്ച് യുവാവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും
'കുറഞ്ഞ ചെലവിൽ ചികിത്സ നൽകിയിരുന്ന ക്ലിനിക്ക് അടക്കം പൊളിച്ചു': ഒഴിപ്പിക്കലിനെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ഇലാഹി മസ്ജിദ് കമ്മിറ്റി