ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ വരുന്നു "ഉഗ്രം"; അത്യാധുനിക ആക്രമണ റൈഫിളുമായി ഡിആര്‍ഡിഒ

Published : Jan 09, 2024, 02:45 PM IST
ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ വരുന്നു "ഉഗ്രം"; അത്യാധുനിക ആക്രമണ റൈഫിളുമായി ഡിആര്‍ഡിഒ

Synopsis

ഹൈദരാബാദ് ആസ്ഥാനമായുള്ള ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്, ഡിആർഡിഒയുടെ പൂനെ ആസ്ഥാനമായുള്ള ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (ARDE) ചേർന്നാണ് ഉഗ്രം വികസിപ്പിച്ചെടുത്തത്.

പൂനെ: ഇന്ത്യൻ സൈന്യത്തിനു വേണ്ടി പുതിയ അത്യാധുനിക റൈഫിളുമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). ഉഗ്രം എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ആക്രമണ റൈഫിൾ ഡിആർഡിഒ യും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനവും ചേർന്നാണ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഉദ്യോഗസ്ഥർ ഉഗ്രത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.  ഡിആർഡിഒ ലാബ്, ഒരു സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് 7.62 x 51 എം.എം കാലിബർ റൈഫിൾ നിർമിക്കുന്നത് ഇതാദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.   

സായുധ സേനകളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന പോലീസ് വിഭാഗങ്ങളുടെയും പ്രവർത്തന ആവശ്യങ്ങൾക്കായാണ്  റൈഫിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉഗ്രം എന്ന് പേരിട്ടിരിക്കുന്ന റൈഫിളിന്റെ ആദ്യ പ്രവർത്തന മാതൃക ഡിആർഡിഒയുടെ ആർമമെന്റ് ആൻഡ് കോംബാറ്റ് എഞ്ചിനീയറിംഗ് സിസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ.ശൈലേന്ദ്ര വി ഗഡെ പൂനെയിൽ തിങ്കളാഴ്ച പ്രദർശിപ്പിച്ചു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്, ഡിആർഡിഒയുടെ പൂനെ ആസ്ഥാനമായുള്ള ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (ARDE) ചേർന്നാണ് ഉഗ്രം വികസിപ്പിച്ചെടുത്തത്. 500 മീറ്റർ റേഞ്ചും നാല് കിലോഗ്രാമിൽ താഴെ മാത്രം ഭാരവുമുള്ള ഈ റൈഫിൾ  ഇന്ത്യൻ സൈന്യത്തിന് ഒരു മുതൽകൂട്ടായിരിക്കും . ഇന്ത്യൻ ആർമിയുടെ ജനറൽ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയർമെന്റുകൾ (GSQR) അടിസ്ഥാനമാക്കിയാണ് റൈഫിൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പദ്ധതിയിൽ പ്രവർത്തിച്ച എആർഡിഇ ശാസ്ത്രജ്ഞർ പറഞ്ഞു. 

റൈഫിളിന് 20 റൗണ്ട് മാഗസിന്‍ ശേഷിയാണുള്ളത്. കൂടാതെ സിംഗിൾ, ഫുൾ ,ഓട്ടോ മോഡിൽ ഫയർ ചെയ്യാനും സാധിക്കും . റൈഫിളിന്റെ കോൺഫിഗറേഷൻ ഏറ്റവും പുതിയ എകെ, എആർ വിഭാഗങ്ങളിലുള്ള റൈഫിളുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഡിസംബറിൽ ഇന്ത്യൻ സായുധ സേനയ്‌ക്കായി യുഎസ് നിർമ്മിത 70,000 എസ്‌ഐ‌ജി സോവർ ആക്രമണ റൈഫിൾ വാങ്ങാൻ അനുമതി നൽകിയ സമയത്താണ് 7.62 x 51 എംഎം കാലിബറിന്റെ ഈ പ്രത്യേക തരം ആക്രമണ റൈഫിളിന്റെ കാര്യം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ മുന്നോട്ടുവെക്കുന്നത് . ഡിആർഡിഒയുടെ ഉഗ്രം സേനകളുടെ ഭാഗമാവുന്നതിന് മുമ്പ് നിരവധി പരിശോധനകളും ട്രയലുകളും ഉപയോഗ പരീക്ഷണങ്ങളും ഇനിയും കടന്നുപോകേണ്ടതുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ഗവർണർ; ദേശീയഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?