
ദില്ലി: നാല് സംസ്ഥാനങ്ങളിലെ ഐഎഎസ് ഇല്ലാത്ത ജില്ലാ കളക്ടർമാരെയും ഐപിഎസ് ഇല്ലാത്ത എസ്‍പിമാരെയും സ്ഥലം മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ബന്ധുക്കളായ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
അസം മുഖ്യമന്ത്രി ഹിമന്ദബിശ്വ ശർമയുടെ സഹോദരനായ സോണിത്പൂർ എസ്പിയേയും പഞ്ചാബ് ബട്ടിൻഡയിലെ എസ്‍എസ്പിയേയുമാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. കോണ്‍ഗ്രസ് എം പി ജസ്ബിർ സിങിന്‍റെ സഹോദരനാണ് ബട്ടിൻഡ എസ്.എസ്.പി. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഉദ്യോഗസ്ഥ തലത്തിൽ ഏതെങ്കിലും പക്ഷപാത പരമായ നടപടികളുണ്ടാവാതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
ഭരണപക്ഷ പാർട്ടിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്ഥാന ചലനത്തിൽ ശക്തമായ രീതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവലംബിക്കുന്നത്. മാർച്ച് 18ന് പശ്ചിമ ബംഗാൾ ഡിജിപിയേയും ഗുജറാത്ത്, ഉത്തർ പ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരേയും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam