മാര്‍ഷല്‍മാരെ കയ്യേറ്റം ചെയ്തോ? കള്ളക്കഥയെന്ന് പ്രതിപക്ഷം, പരാതി എത്തിക്സ് കമ്മിറ്റിക്ക്

Published : Aug 13, 2021, 01:12 PM ISTUpdated : Aug 13, 2021, 04:07 PM IST
മാര്‍ഷല്‍മാരെ കയ്യേറ്റം ചെയ്തോ? കള്ളക്കഥയെന്ന് പ്രതിപക്ഷം, പരാതി എത്തിക്സ് കമ്മിറ്റിക്ക്

Synopsis

രാജ്യസഭയിലെ സംഘർഷത്തിൽ എംപിമാരെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് രാജ്യസഭ സെക്രട്ടേറിയറ്റ് ഇന്നലെ തയ്യാറാക്കിയത്. എളമരം കരീം മാർഷലുമാരുടെ കഴുത്തിന് പിടിച്ചെന്നും ബിനോയ് വിശ്വം പിടിച്ചുതള്ളിയെന്നും റിപ്പോർട്ട് പറയുന്നു. 

ദില്ലി: രാജ്യസഭയിൽ പ്രതിപക്ഷ എംപിമാർ മാർഷൽമാരെ കയ്യേറ്റം ചെയ്തെന്ന പരാതി രാജ്യസഭ എത്തിക്സ് കമ്മിറ്റി ആന്വേഷിക്കും. എത്തിക്സ് കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ചേരും. രാജ്യസഭയിലെ സംഘർഷത്തിൽ എംപിമാരെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് രാജ്യസഭ സെക്രട്ടേറിയറ്റ് ഇന്നലെ തയ്യാറാക്കിയത്. എളമരം കരീം മാർഷലുമാരുടെ കഴുത്തിന് പിടിച്ചെന്നും ബിനോയ് വിശ്വം പിടിച്ചുതള്ളിയെന്നും റിപ്പോർട്ട് പറയുന്നു. 

നടപടി ഉണ്ടാകും എന്ന സൂചനകൾ വരുമ്പോഴാണ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. ബിജെപി അധ്യക്ഷനായ എസ്പി ശുക്ളയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ വിവിധ പാർട്ടികളിലെ 10 അംഗങ്ങളാണ് ഉള്ളത്. കമ്മിറ്റിയുടെ യോഗം ഇന്ന് ചേരുമെന്ന് അംഗങ്ങളെ അറിയിച്ചത് രാവിലെയാണ്. യോഗം അടിയന്തരമായി തീരുമാനിച്ചതിനെ എതിർത്ത് പ്രതിപക്ഷം രംഗത്തു വന്നു.

മാർഷൽമാർ തയ്യാറാക്കിയ റിപ്പോർട്ട് കള്ളക്കഥയെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. വിഷയം സജീവമാക്കി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. പെഗാസസ് വിഷയം പുറത്ത് സജീവമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുമ്പോഴാണ് ഈ നീക്കം. അംഗങ്ങളുടെ വിശദീകരണം കേട്ട ശേഷമേ എത്തിക്സ് കമ്മിറ്റിക്ക് നടപടി എടുക്കാനാവു. അതിനാൽ കമ്മിറ്റിയുടെ തീരുമാനം വൈകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് സഹോദരിമാരുടെ ആത്മഹത്യ: ജീവനൊടുക്കിയത് മൊബൈൽ വിറ്റതിൽ? കുട്ടികളുടെ അച്ഛന് 2 കോടി കടം! ഓൺലൈൻ ഗെയിം ടാസ്കെന്ന് ആവർത്തിച്ച് പിതാവും
പ്ലസ് ടു വിദ്യാർഥിയുടെ ശല്യം സഹിക്കാതെ ടീച്ചർ സ്കൂൾ മാറിപ്പോയി, അധ്യാപികയെ പിന്തുടർന്ന് ചുണ്ടുകൾ അറുത്ത് വിദ്യാർഥി