ബാറ്റ് മാത്രമല്ല വാളുപയോഗിക്കാനും അറിയാം, കശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത്; മുന്‍പാക് താരത്തിന്‍റെ വാക്കുകള്‍

Published : Sep 01, 2019, 09:00 PM IST
ബാറ്റ് മാത്രമല്ല വാളുപയോഗിക്കാനും അറിയാം, കശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത്; മുന്‍പാക് താരത്തിന്‍റെ വാക്കുകള്‍

Synopsis

ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.സിക്സറുകള്‍ അടിക്കാന്‍ ആയിരുന്നു ബാറ്റ് ഉപയോഗിച്ചിരുന്നത്.  എനിക്ക് ബാറ്റ് ഉപയോഗിക്കാന്‍ മാത്രമല്ല വാള്‍ ഉപയോഗിക്കാനും അറിയാമെന്ന് മിയാന്‍ ദാദ് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

ലാഹോര്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ രൂക്ഷ നിലപാടുമായി മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. കശ്മീരികള്‍ക്ക് ആയുധമെടുത്തുള്ള പോരാട്ടത്തില്‍ പിന്തുണ നല്‍കുന്നതാണ് ജാവേദ് മിയാൻദാദിന്‍റെ ദൃശ്യങ്ങള്‍. കയ്യില്‍ വാളേന്തി കശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് ജാവേദ് മിയാന്‍ദാദ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.സിക്സറുകള്‍ അടിക്കാന്‍ ആയിരുന്നു ബാറ്റ് ഉപയോഗിച്ചിരുന്നത്.  എനിക്ക് ബാറ്റ് ഉപയോഗിക്കാന്‍ മാത്രമല്ല വാള്‍ ഉപയോഗിക്കാനും അറിയാമെന്ന് മിയാന്‍ ദാദ് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. കശ്മീര്‍ വിഷയത്തില്‍ ജാവേദിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന ആളുകള്‍ക്കിടയില്‍ നിന്നാണ് ജാവേദ് സംസാരിക്കുന്നത്.

ഇതാദ്യമായല്ല ജാവേദ് മിയാൻദാദിന്റെ പ്രസ്താവനകൾ‌ വിവാദമാകുന്നത്. നേരത്തേ  കശ്മീരികളോട് ആയുധമെടുക്കാൻ മിയാൻദാദ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ ഇന്ത്യ റദ്ദാക്കിയപ്പോഴും താരം ഇന്ത്യയ്ക്കെതിരെ രംഗത്തെത്തി. ഇന്ത്യൻ സർക്കാർ ഭീരുക്കളാണെന്നും അണ്വായുധം കാഴ്ചയ്ക്കു വേണ്ടിയല്ല പാക്കിസ്താൻ സൂക്ഷിക്കുന്നതെന്നുമായിരുന്നു മിയാൻദാദ് അന്ന് പറഞ്ഞത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്