കർഷകരുടെ മഹാപഞ്ചായത്ത്: ദില്ലി അതിർത്തികളിൽ സുരക്ഷ കൂട്ടി,താങ്ങുവിലയിൽ സർക്കാര്‍ സമിതി ആദ്യ യോഗം ഇന്ന്

Published : Aug 22, 2022, 08:54 AM IST
കർഷകരുടെ മഹാപഞ്ചായത്ത്: ദില്ലി അതിർത്തികളിൽ സുരക്ഷ കൂട്ടി,താങ്ങുവിലയിൽ സർക്കാര്‍ സമിതി ആദ്യ യോഗം ഇന്ന്

Synopsis

സിങ്കു, ഗാസിപൂർ അതിർത്തികളിൽ വാഹനങ്ങളിൽ പൊലീസ് പരിശോധന ഉണ്ട്

താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ദില്ലിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്. സംയുക്ത കിസാൻ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപ‌ഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പ‌ഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കർഷകര്‍ ദില്ലിയില്‍ സംഘടിക്കും. കൂടുതല്‍ കർഷകർ എത്തുന്നതിനാല്‍ മഹാപ‌ഞ്ചായത്തിന് ദില്ലി പൊലീസ് അനുമതി നല്‍കിയിട്ടില്ല. 

 

കർഷക പ്രതിഷേധം കണക്കിലെടുത്ത് ദില്ലി അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചു. മഹാ പഞ്ചായത്ത് നടക്കാനിരിക്കുന്ന ജന്ദർ മന്ദറിലും പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സിങ്കു, ഗാസിപൂർ അതിർത്തികളിൽ വാഹനങ്ങളിൽ പൊലീസ് പരിശോധന ഉണ്ട്. 

ഇതിനിടെ കർഷകരും ദില്ലി പൊലീസും തമ്മിൽ ചർച്ച നടത്തി. ജന്തർമന്തറിന് പകരം പ്രതിഷേധ സ്ഥലം തരാമെന്ന് പൊലീസ് അറിയിച്ചു . പകരം വേദി ഏതാണെന്ന് അറിയിച്ചതിന് ശേഷം തീരുമാനമെടുക്കാമെന്ന്  കർഷകർ അറിയിച്ചു

അതേസമയം താങ്ങുവില പഠിക്കാനായി സർക്കാര്‍ നിശ്ചയിച്ച സമിതി ഇന്ന് ആദ്യ യോഗം ചേരും. കർഷകസമരം അവസാനിച്ച് ഒരുവര്‍ഷത്തോട് അടുക്കുന്പോഴാണ് സമിതി യോഗം ചേരുന്നത്. കർഷക സംഘടനകള്‍ സമിതിയെ ബഹിഷ്കരിച്ചിരിക്കുകയാണ്

വാഗ്ദാനത്തിലൊതുങ്ങിയ താങ്ങുവില,സമിതിയിൽ അവിശ്വാസമെന്ന് കർഷക സംഘടനകൾ

കർഷ സമരം അവസാനിച്ച് ഒരു വര്‍ഷത്തോട് അടക്കുന്പോഴും വിളകളുടെ താങ്ങുവിലയില്‍ ഇനിയും തീരുമാനമായിട്ടില്ല. താങ്ങുവില പഠിക്കാന്‍ സർക്കാർ നിയോഗിച്ച സമിതിയോട് പ്രധാനപ്പെട്ട കർഷക സംഘടനകള്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. താങ്ങുവിലയില്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ വൈകാതെ സമരത്തിലേക്ക് തുടങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുകയാണ് കർഷകർ.

ഒരു വർഷവും നാല് മാസവുമാണ് കർഷക സമരം നീണ്ട് നിന്നത്. യുപി ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സർക്കാർ ഒടുവില്‍ കർഷക സമരങ്ങൾക്ക് കാരണമായ നിയമങ്ങള്‍ പിൻവലിക്കുകയായിരുന്നു. അന്ന് പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രഖ്യാപനത്തില്‍ വിളകൾക്ക് താങ്ങുവില ഉറപ്പാക്കാനുള്ള ആവശ്യം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. കാർഷിക നിയമങ്ങള്‍ പിന്വതലിക്കപ്പെട്ടെങ്കിലും വിളകളുടെ താങ്ങ് വില ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. 

താങ്ങ് വില ചർച്ച ചെയ്യാനുള്ള സമിതിക്ക് പോലും ഇനിയും ചേരാനായിട്ടില്ല. അതിലും വലിയ കാര്യം നിലവില്‍ സർക്കാർ സംഘടിപ്പിച്ച എംഎസ്പി സമിതി സംയ്കുത കിസാൻ മോർച്ച ഉൾപ്പെടെ പല കർഷക സംഘടനകളും തള്ളികളഞ്ഞു എന്നതാണ്. 26 അംഗ സമിതിയില്‍ വെറും മൂന്ന് അംഗങ്ങളെയാണ് എസ് കെ എം പ്രതിനിധികളായി ഉൾപ്പെടുത്തിയിട്ടുള്ളത്. അത് ആംഗീകരിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. 

കൂടാതെ നിലവിലുള്ള സമിതിയിലെ അംഗങ്ങളെല്ലാം കാർഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണെന്നും സമിതി പ്രഹസനമാണന്നും എസ് കെ എം ആരോപിക്കുന്നുണ്ട്. അതിനാല്‍ തന്നെ സമിതിയില്‍ അംഗം ആകാനുള്ള ക്ഷണം എസ് കെ എം ഉള്‍പ്പെടെ തള്ളി കളഞ്ഞിട്ടുണ്ട്. താങ്ങുവില ഒരു നിയമമാക്കാതെ ഉറപ്പുകള്‍ കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് ഈ സംഘടനകളുടെ നിലപാട്. 

എന്നാല്‍ കേന്ദ്ര കൃഷി മന്ത്രി പാർലമെന്റില്‍ പറഞ്ഞത് നിമയമമാക്കുമെന്ന് ഒരു ഉറപ്പും കർഷകർക്ക് നൽകിയിട്ടില്ല. ഇതും കർഷക സംഘടനകള്‍ സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്താനായി ചൂണ്ടിക്കാട്ടുന്നുണ്ട്. എതിർപ് നിലനിൽക്കേ തന്നെ ആണ് ആദ്യ യോഗം ഇന്ന് ചേരുന്നത് . തുടക്കത്തില്‍ തന്നെ കല്ലുകടിയുണ്ടായതാണ് സാഹചര്യം. അതൊഴിച്ച് നിർത്തിയാല്‍ തന്നെ ഇനി യോഗം ചേർന്നാല്‍ ഇത്രയും വലിയൊരു വിഷയത്തില്‍ സർക്കാര്‍ എന്തെങ്കലും ഒരു തീരുമാനമെടുക്കാന്‍ തന്നെ എത്രനാളെടുക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ