
ദില്ലി: തുടർസമര പരിപാടികളിൽ തുടരുന്നതിൽ കർഷക(farmers) സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായം(difference of opinion). ഈ മാസം 26 ലെ ട്രാക്ടർ റാലി(tractor rally) പിൻവലിക്കണമെന്ന് പഞ്ചാബിലെ സംഘടനകളുടെ യോഗത്തിൽ പ്രമേയം. പ്രമേയം ഇന്ന് കിസാൻ മോർച്ച യോഗത്തിൽ അവതരിപ്പിക്കും
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി ഇന്ന് ചേരുകയാണ്. സമരത്തെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ നിര്‍ണായകമാണ് ഈ യോഗം. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചാബിലെ സംഘടനകളുടെ എതിർ സ്വരം
ഇതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയെന്നാണ് സൂചന. വരുന്നയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം ഈ നടപടികൾക്ക് അനുമതി നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam