'വല്ലാത്തൊരു നിശബ്ദതയാണ് ഗ്രാമത്തിൽ, വെടിയൊച്ചകള്‍ മാത്രമാണുയരുന്നത്'; അതിർത്തി പ്രദേശങ്ങളിൽ കൂട്ടപലായനം

Published : Mar 01, 2019, 07:15 AM IST
'വല്ലാത്തൊരു നിശബ്ദതയാണ് ഗ്രാമത്തിൽ, വെടിയൊച്ചകള്‍ മാത്രമാണുയരുന്നത്'; അതിർത്തി പ്രദേശങ്ങളിൽ കൂട്ടപലായനം

Synopsis

സ്ഥിതി മോശമാകുന്നത് മനസ്സിലാക്കി പലരും വീടുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു. എങ്ങോട്ട് പോകണമെന്ന് അറിയാത്ത ചിലർ ഇപ്പോഴും ഭയപ്പാടോടെ സ്വന്തം വീടുകളിൽ കഴിയുകയാണ്.

ശ്രീനഗര്‍:  ഇന്ത്യാ പാകിസ്ഥാൻ ബന്ധം വഷളായതോടെ കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ കൂട്ടപലായനം തുടങ്ങി. അറിയിപ്പ് വന്നാലുടൻ വീട് വിട്ടുപോകാൻ സജ്ജരായിരിക്കാൻ ആണ് അതിർത്തി പ്രദേശങ്ങളിൽ  നല്‍കിയിരിക്കുന്ന ഔദ്യോഗിക നിർദ്ദേശം. അതിർത്തിയിലെ സംഘർഷാത്മക സാഹചര്യത്തിന്റെ ഭീതിയിലാണ് അതിർത്തിയിലെ പൂഞ്ച് രജൗരി മേഖലകൾ. 

ഏത് നിമിഷവും അതിർത്തിക്കപ്പുറത്തുനിന്നും മിസൈലുകൾ വരാം. ഭയം തളം കെട്ടിയ അന്തരീക്ഷത്തിൽ ഇടക്കിടെ സ്ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും ശബ്ദം ഉയർന്നു കേൾക്കുന്നു. സ്ഥിതി മോശമാകുന്നത് മനസ്സിലാക്കി പലരും വീടുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു. എങ്ങോട്ട് പോകണമെന്ന് അറിയാത്ത ചിലർ ഇപ്പോഴും ഭയപ്പാടോടെ സ്വന്തം വീടുകളിൽ കഴിയുകയാണ്.

മലമുകളിൽനിന്നുയരുന്ന പുക കണ്ട് നെടിവീർപ്പിടുകയാണ് ഇവർ. വ്യോമാക്രമണം ഉണ്ടാകുമ്പോൾ ഉറപ്പുള്ള മേൽക്കൂരയുള്ള എവിടേക്കെങ്കിലും മാറണമെന്നാണ് ഗ്രാമവാസികൾക്കുള്ള നിർദ്ദേശം. ആക്രമണം രൂക്ഷമായാൽ പാകിസ്ഥാൻ മിസൈലുകൾക്ക് എത്താൻ കഴിയാത്ത ദൂരത്തേക്ക് മാറണം. ഏത് നിമിഷവും വീടുവിട്ടുപോകാൻ തയ്യാറാകണമെന്നും നിർദ്ദേശം വിശദമാക്കുന്നു.  മലമുകളിൽ പുക ഉയരുമ്പോൾ ആശങ്കയും പുകയുകയാണ് ഇവരുടെ നെഞ്ചിൽ. യുദ്ധ ഭീതിയിലാണ് ഇവർ ഓരോ നിമിഷവും തള്ളിനീക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ചാം ക്ലാസ് വരെ പൂർണമായും ഓൺലൈൻ ആക്കി, ബാക്കി ഹൈബ്രിഡ് മോഡിൽ മാത്രം; രാജ്യ തലസ്ഥാനത്ത് ആശങ്കയേറ്റി വായുവിന്‍റെ ഗുണനിലവാരം
ക്ലാസ്സ് മുറിയിൽ വട്ടത്തിലിരുന്ന് പെൺകുട്ടികളുടെ മദ്യപാനം; അന്വേഷണം ആരംഭിച്ച് സർക്കാർ, വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാൻ സ്കൂൾ അധികൃതർ