
ന്യൂഡൽഹി: ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതോയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ചാന്ദ്നി ചൗക് മാർക്കറ്റിൽ വെച്ചാണ് അംബാസഡറുടെ മൊബൈൽ ഫോൺ മോഷണം പോയത്. തുടർന്ന് ഫ്രഞ്ച് എംബസി പൊലീസിൽ വിവരമറിയിച്ചു.
ഒക്ടോബർ 20നാണ് ഫ്രഞ്ച് അംബാസഡർ, ഭാര്യയ്ക്കൊപ്പം ചാന്ദ്നി ചൗക് മാർക്കറ്റ് സന്ദർശിച്ചത്. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ അവിടെ വെച്ച് മോഷണം പോയി. 21-ാം തീയ്യതി ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. തുടർന്ന് പ്രതികളെ കണ്ടെത്തി പിടികൂടി. എല്ലാവരും 20നും 25നും ഇടയിൽ പ്രായമുള്ളവരാണ്. മോഷ്ടിച്ച മൊബൈൽ ഫോൺ ഇവരിൽ നിന്ന് കണ്ടെടുത്തു. കേസിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam