'തട്ടിപ്പുകാരുടെയും വഞ്ചകരുടെയും നേതാവ്'; കെജ്രിവാളിനെതിരെ ​ഗൗതം ​ഗംഭീർ

Published : Jul 22, 2022, 04:41 PM ISTUpdated : Jul 22, 2022, 04:43 PM IST
'തട്ടിപ്പുകാരുടെയും വഞ്ചകരുടെയും നേതാവ്'; കെജ്രിവാളിനെതിരെ ​ഗൗതം ​ഗംഭീർ

Synopsis

ടെൻഡറുകൾ നൽകിയതിന് ശേഷം സിസോദിയ മദ്യ ലൈസൻസികൾക്ക് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്നും വലിയ നഷ്ടമുണ്ടാക്കിയെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

ദില്ലി: ​ദില്ലി സർക്കാറിന്റെ മദ്യ നയത്തിനെതിരെ ദില്ലി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി എംപി ഗൗതം ഗംഭീർ രം​ഗത്ത്. മദ്യത്തോടുള്ള പ്രണയവും ദില്ലിക്കെതിരെയുള്ള ആക്രമണവുമാണ് ആം ആദ്മി സർക്കാറെന്ന് ​ഗംഭീർ വിമർശിച്ചു. നേരത്തെ നുണയന്മാരുടെ തലവനായിരുന്ന മുഖ്യമന്ത്രി ഇപ്പോൾ തട്ടിപ്പുകാരുടെയും വഞ്ചകരുടെയും തലവനായെന്ന് ​ഗംഭീർ ആരോപിച്ചു. വികെ സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദില്ലി ചീഫ് സെക്രട്ടറി  2021-22ലെ വിവാദ എക്‌സൈസ് നയം ചട്ടലംഘനവും നടപടിക്രമങ്ങളിലെ വീഴ്ചകളും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. 2021-22 വർഷത്തേക്ക് മദ്യ ലൈസൻസികൾക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയെന്നാണ് ആരോപണം .

 

 

എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മനീഷ് സിസോദിയയെ നടപ്പാക്കിയ മദ്യ നയം അഴിമതിക്ക് കാരണമായിട്ടുണ്ടെന്നും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ  തീരുമാനം നിയമത്തിന്റെയും എക്സൈസി നയത്തിന്റെയും ലംഘനമാണെന്നും ​ഗവർണർക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അയച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു.  ടെൻഡറുകൾ നൽകിയതിന് ശേഷം സിസോദിയ മദ്യ ലൈസൻസികൾക്ക് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്നും വലിയ നഷ്ടമുണ്ടാക്കിയെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

തനിക്ക് പകരം മകൻ മത്സരിക്കുമെന്ന് യെദ്യൂരപ്പ; കര്‍ണാടകയിൽ കോണ്‍ഗ്രസിനെ ജയിപ്പിക്കില്ലെന്നും പ്രഖ്യാപനം

മനീഷ് സിസോദിയയുടെ നേരിട്ടുള്ള ഉത്തരവനുസരിച്ച്, കൊവിഡിന്റെ പശ്ചാത്തലത്തിൽ ടെൻഡർ ചെയ്ത ലൈസൻസ് ഫീസിൽ മദ്യവിൽപ്പനശാലയ്ക്ക് 144.36 കോടി രൂപ ഇളവ് അനുവദിക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം സിസോദിയയ്‌ക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രി കെജ്‌രിവാൾ തള്ളി. എഎപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ മറ്റൊരു ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി