
ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇന്ത്യയിലെ 60 കോടിയോളം ജനങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എൻപിആർ മുമ്പും നടത്തിയിരുന്നുവെങ്കിലും അതിലെ ചോദ്യങ്ങൾ സാധാരണയായിരുന്നു. എന്നാൽ, ബിജെപി എൻപിആറിനെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
"എൻപിആർ മുമ്പും ചെയ്‌തിരുന്നു, പക്ഷേ അതിലെ ചോദ്യങ്ങൾ സാധാരണയായിരുന്നു. ബിജെപി എൻപിആറിനെ തെറ്റായി അവതരിപ്പിക്കുകയാണ്. എൻപിആറിലും ഹിന്ദു- മുസ്ലിം എന്ന വിവേചനം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്ത് 50-60 കോടി ജനങ്ങളുണ്ട് അവർക്കെല്ലാം അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയുമെന്ന് വിശ്വസിക്കുന്നില്ല"-ഗുലാം നബി ആസാദ് പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാൽ ജനങ്ങളെ എൻപിആറിലേക്കും സിഎഎയിലേക്കും വലിച്ചിഴക്കുകയാണെന്നും ആസാദ് കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam