
ലഖ്‌നൗ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് 19 കാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പരാതി നൽകാൻ കാമുകനൊപ്പമാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. പിതാവിനെതിരെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും പെൺകുട്ടി പരാതി നൽകി. തുടർന്ന് പൊലീസ്, പെൺകുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്പതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം. 19 കാരിയായ പെൺകുട്ടി കാമുകനുമായി മൊബൈൽ ഫോണിൽ സംസാരിക്കുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് അയോധ്യ എസ്എച്ച്ഒ റുദൗലി ദേവേന്ദ്ര സിംഗ് പറഞ്ഞു.
കാമുകനുമായി സംസാരിക്കുന്ന കണ്ട പിതാവ് പെൺകുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ നിരീക്ഷിക്കാൻ വീട്ടുകാരോട് ഇയാൾ നിർദേശിച്ചതായും എസ്എച്ച്ഒ പറഞ്ഞു. പ്രകോപിതയായ പെൺകുട്ടി പിറ്റേന്ന് രാവിലെ കാമുകനെ വീട്ടിലേക്ക് വിളിക്കുകയും റുദൗലി പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തെന്നു എസ്എച്ച്ഒ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കൗൺസിലറെയും കൂട്ടി ചർച്ചക്ക് ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.
താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മർദ്ദിച്ചതിനും കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതായി പൊലീസ് അറിയിത്തു. കടയുടമയാണ് പെൺകുട്ടിയുടെ അച്ഛൻ. പ്ലസ് ടു പൂർത്തിയാക്കിയിരിക്കുകയാണ് പെൺകുട്ടി.
Read More... കാറിൽ ലൈംഗികത്തൊഴിലാളിക്കൊപ്പം കണ്ടു, പിന്നാലെ സ്ഥാനം രാജിവെച്ച് ഡെട്രോയിറ്റ് പൊലീസ് കമ്മീഷണർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam