'ഗോഡ്സെ ഗാന്ധിയെ കൊന്നില്ലായിരുന്നെങ്കില്‍'; ട്വിറ്റര്‍ ട്രെന്‍റിങില്‍ 'ഗോഡ്സേ അമര്‍ രഹേ' ഹാഷ് ടാഗ്

Published : Oct 02, 2019, 10:42 PM ISTUpdated : Oct 02, 2019, 10:58 PM IST
'ഗോഡ്സെ ഗാന്ധിയെ കൊന്നില്ലായിരുന്നെങ്കില്‍';  ട്വിറ്റര്‍ ട്രെന്‍റിങില്‍ 'ഗോഡ്സേ അമര്‍ രഹേ' ഹാഷ് ടാഗ്

Synopsis

ഗോഡ്സെ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമായിരുന്നു എന്ന ട്വീറ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഇതിനെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയത്. 

ദില്ലി: ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ട്വീറ്റ്.  ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമായിരുന്നു എന്ന ട്വീറ്റാണ്  വ്യാപകമായി പ്രചരിച്ചത്. 'ഗോഡ്സെ അമര്‍ രഹേ' എന്ന ഹാഷ്ടാഗില്‍ പ്രചരിച്ച ട്വീറ്റ് വൈറലായതോടെ ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തി. 

'ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമായിരുന്നു. പ്രത്യേക രാജ്യം വേണമെന്ന ഹൈദരാബാദ് നിസാമിന്‍റെ ആവശ്യം അംഗീകരിച്ച ഗാന്ധി നിസാമിന്‍റെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഫെബ്രുവരി 2 മുതല്‍ സത്യഗ്രഹം ഇരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് മുമ്പാണ് ഗോഡ്സെ ഗാന്ധിയെ വെടിവെച്ചത്'- ട്വീറ്റില്‍ പറയുന്നു. 

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ട്വീറ്റ് ചെയ്തത്. ഗാന്ധിയും നെഹ്റുവും ചതിയന്മാരാണെന്നും സവര്‍ക്കറും ഗോഡ്സെയും ആസാദും ദേശീയവാദികളാണെന്നുമാണ് ട്വീറ്റുകളിലൊന്ന്. ഗോഡ്സെ അനുകൂല ട്വീറ്റിനെ പരിഹസിച്ച് ട്രോളന്‍മാരും സജീവമായതോടെ  ഗാന്ധിജിയുടെ ജന്മവാര്‍ഷികത്തില്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ മുമ്പിലെത്തിയത് 'ഗോഡ്സെ അമര്‍ രഹേ' എന്ന ഹാഷ്ടാഗ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ
രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം, പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി