ബ്യൂട്ടിപാർലറിൽ പോയി, വധുവിന്റെ മുഖം വികൃതമായി; വിവാഹം വേണ്ടെന്ന് വച്ച് വരൻ

Published : Mar 04, 2023, 08:45 AM ISTUpdated : Mar 04, 2023, 09:35 AM IST
ബ്യൂട്ടിപാർലറിൽ പോയി, വധുവിന്റെ മുഖം വികൃതമായി; വിവാഹം വേണ്ടെന്ന് വച്ച് വരൻ

Synopsis

വധു ബ്യൂട്ടിപാർലറിൽ പോയതിനാൽ വരൻ വിവാഹം വേണ്ടെന്ന് വച്ചു എന്നാണ് വാർത്ത. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാൻ കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ബം​ഗളൂരു: വിവാഹദിനത്തിൽ കൂടുതൽ സുന്ദരിയാവാൻ ബ്യൂട്ടിഷ്യന്റെ സഹായം തേടാത്ത പെൺകുട്ടികൾ ചുരുക്കമാണ്. എന്നാൽ, അതേ കാര്യം കൊണ്ട് വിവാഹം മുടങ്ങിപ്പോയാലോ! അത്തരമൊരു സംഭവമാണ് കർണാടകയിൽ നിന്ന് പുറത്തുവരുന്നത്. വധു ബ്യൂട്ടിപാർലറിൽ പോയതിനാൽ വരൻ വിവാഹം വേണ്ടെന്ന് വച്ചു എന്നാണ് വാർത്ത. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാൻ കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കർണാടകയിലെ ഹസൻ ജില്ലയിലാണ് സംഭവം. കൂടുതൽ സുന്ദരിയാവാൻ ബ്യൂട്ടിപാർലറിൽ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാർത്ത. ഇത് കണ്ടതോടെയാണ് വരൻ വിവാഹം ഉപേക്ഷിച്ചത്. പുതിയ ഏതോ മേക്ക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

ബ്യൂട്ടിപാർലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യൻ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂട്ടിപാർലറിനെതിരെ കേസ് നൽകിയിട്ടുണ്ട്. ബ്യൂട്ടിപാർലർ ഉടമ ​ഗം​ഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Read Alos: ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് തമിഴ്നാട്ടില്‍ മര്‍ദ്ദനമെന്ന പ്രചാരണം; ബിജെപിക്കെതിരെ തേജസ്വി യാദവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും