അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാനുള്ള നിയമം; ​ഗുജറാത്ത് സർക്കാറിനെതിരെ എതിർപ്പ്

Published : Apr 02, 2022, 09:13 PM IST
അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാനുള്ള നിയമം; ​ഗുജറാത്ത് സർക്കാറിനെതിരെ എതിർപ്പ്

Synopsis

വെള്ളിയാഴ്ചയാണ് ന​ഗരപ്രദേശങ്ങളിൽ അലഞ്ഞുതിരുയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ നിയമസഭ  ബിൽ പാസാക്കിയത്. ആറു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ നിയമസഭയിൽ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്.  അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ നിയന്ത്രിക്കണമെന്നും ബില്ലിൽ പരാമർശിക്കുന്നു.

അഹമ്മദാബാദ്: ​ഗുജറാത്തിലെ നഗരപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിനെതിരെ എതിർപ്പുയരുന്നു. ​ഗുജറാത്തിലെ കാലികളെ വളർത്തുന്ന വിഭാ​ഗമായ മാൽധാരികളാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. ​നിയമം നടപ്പാക്കുന്നതിന് മുമ്പ് കന്നുകാലികളെ പരിപാലിക്കുന്നതിന് മതിയായ സൗകര്യം ഏർപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. നിയമം നടപ്പാക്കിയാൽ ജീവിത മാർ​ഗം നഷ്ടപ്പെടുമെന്നാണ് ഇവരുടെ വാ​ദം. റബാരി, ഭർവാദ്, ഗാധ്വി, അഹിർ, ജാട്ട് മുസ്ലീം സമുദായങ്ങളിൽ നിന്നുള്ളവരും കാലിവളർത്തലിലൂടെ ഉപജീവനമാർ​ഗം കണ്ടെത്തുന്നവരാണ്. പശുക്കളെ വളർത്തുന്ന പുണ്യപ്രവൃത്തിയായി കണക്കാക്കുന്നവരാണ് ഇവരിൽ ഏറെയും. ​ഗുജറാത്തിലെ ജനസംഖ്യയിൽ 10 ശതമാനം മാൽധാരികളാണ്.  

വെള്ളിയാഴ്ചയാണ് ന​ഗരപ്രദേശങ്ങളിൽ അലഞ്ഞുതിരുയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ നിയമസഭ  ബിൽ പാസാക്കിയത്. ആറു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ നിയമസഭയിൽ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്.  അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ നിയന്ത്രിക്കണമെന്നും ബില്ലിൽ പരാമർശിക്കുന്നു. ഗുജറാത്തിലെ എട്ട് പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ഗാന്ധിനഗർ, ജാംനഗർ, ഭാവ്‌നഗർ, ജുനഗഡ് മുനിസിപ്പൽ കോർപ്പറേഷനുകളും 162 മുനിസിപ്പാലിറ്റികളിലുമാണ് നിയമം നടപ്പാക്കുക. ഗുജറാത്ത് പ്രൊവിൻഷ്യൽ മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് 1948, ഗുജറാത്ത് മുനിസിപ്പാലിറ്റി ആക്റ്റ്, 1963 എന്നിവ പ്രകാരം നഗരപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന മൃഗ ശല്യം നിയന്ത്രിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. കാലികളെ പരിപാലിക്കുന്നത്  പൗര സേവനമായി കണക്കാക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്കാണ് അലഞ്ഞുതിരുയുന്ന കാലികളെ നിയന്ത്രിക്കാനുള്ള ചുമതല. അലഞ്ഞുതിരിയുന്ന കാലികളെ പിടികൂടി ​ഗോശാലകളിൽ എത്തിക്കുകയും ഉടമകൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ അവകാശവാദമുന്നയിച്ചില്ലെങ്കിൽ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്കയക്കുന്നു. എന്നാൽ, സൗകര്യക്കുറവ് ഫണ്ട് കുറവും കാരണം ഇത് കൃത്യമായി നടക്കാറില്ല. 

പുതിയ നിയമപ്രകാരം കാലികളെ വളർത്തുന്നത് ലൈസൻസ് ആവശ്യമാണ്. തദ്ദേശ സ്ഥാപനത്തിൽ നിന്നാണ് ലൈസൻസ് എടുക്കേണ്ടത്. കാലികളെ വളർത്താനാവശ്യമായ  സൗകര്യം ഉടമകൾക്ക് ഉണ്ടെന്ന് ഉറപ്പാക്കാനാണ് ലൈസൻസ്.  പശുക്കൾ പ്ലാസ്റ്റിക്കും മാലിന്യവും തിന്നുകയും ചെറിയ കുട്ടികൾ അവയുടെ പാൽ കുടിക്കുകയും ചെയ്യുമ്പോൾ അത് എന്ത് ദോഷം ചെയ്യുമെന്ന് നഗരവികസന സഹമന്ത്രി വിനോദ് മൊറാഡിയ നിയമസഭയിൽ പറഞ്ഞു. ഒരു നഗരപ്രദേശം മുഴുവനായോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ കന്നുകാലി നിരോധിത മേഖലയായി പ്രഖ്യാപിക്കാൻ അധികാരമുണ്ട്. കന്നുകാലി നിരോധന മേഖലയിൽ കാലിത്തീറ്റ വിൽപനയും നിയന്ത്രിക്കും. 

പുതിയ നിയമം വിജ്ഞാപനം ചെയ്ത് മൂന്ന് മാസത്തിനകം, നഗരപ്രദേശങ്ങളിലെ കന്നുകാലി ഉടമകൾ ലൈസൻസ് നേടേണ്ടതുണ്ട്. ലൈസൻസില്ലാതെ കന്നുകാലികളെ വളർത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അയാൾക്ക് ഒരു വർഷം തടവോ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ചുമതലപ്പെട്ട ഉദ്യോ​ഗസ്ഥരെ  ആക്രമിക്കുകയോ അവരുടെ ചുമതലകളിൽ നിന്ന് അവരെ തടയുകയോ ചെയ്താൽ ഒരു വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ രണ്ട് വർഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'