ഗ്യാൻവാപി മസ്ജിദ്; ട്വീറ്റിൻറെ പേരിൽ അറസ്റ്റിലായ ദില്ലി സർവ്വകലാശാല അധ്യാപകന് ജാമ്യം

Published : May 21, 2022, 04:39 PM ISTUpdated : May 21, 2022, 06:13 PM IST
ഗ്യാൻവാപി മസ്ജിദ്; ട്വീറ്റിൻറെ പേരിൽ അറസ്റ്റിലായ ദില്ലി സർവ്വകലാശാല അധ്യാപകന് ജാമ്യം

Synopsis

ഗ്യാൻവാപി വിഷയത്തിലെ ട്വീറ്റിൻറെ പേരിൽ ഇന്നലെയാണ് രത്തൻലാലിനെ അറസ്റ്റു ചെയ്തത്. ദില്ലി ഹിന്ദു കോളേജിലെ ചരിത്രാധ്യാപകനാണ് രത്തൻ ലാൽ. 

ദില്ലി: ഗ്യാൻവാപി മസ്ജിദ് (Gyanvapi Case) വിഷയത്തിൽ മതവിദ്വേഷമാരോപിച്ച് അറസ്റ്റ് ചെയ്ത ദില്ലി സർവ്വകലാശാല അധ്യാപകൻ രത്തൻ ലാലിന് ജാമ്യം അനുവദിച്ചു. ഗ്യാൻവാപി വിഷയത്തിലെ ട്വീറ്റിൻറെ പേരിൽ ഇന്നലെയാണ് രത്തൻലാലിനെ അറസ്റ്റു ചെയ്തത്.

130 കോടി ജനങ്ങൾക്ക് 130 കോടി നീരീക്ഷണങ്ങൾ ഉണ്ടാകുമെന്ന നീരീക്ഷണത്തോടെയാണ് രത്തൻ ലാലിന് കോടതി ജാമ്യം നൽകിയത്. പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു, വെറുപ്പ് പ്രചരിപ്പിക്കുകയെന്നതായിരുന്നില്ല ഉദ്ദേശം. ആക്ഷേപഹാസ്യത്തിന്റെ പരാജയപ്പെട്ട രൂപമായി  പോസ്റ്റിനെ കാണുന്നുവെന്നാണ് കോടതി ജാമ്യം നൽകിക്കൊണ്ട് വ്യക്തമാക്കിയത്. ഗ്യാൻവാപി വിഷയത്തിലെ ട്വീറ്റിൻറെ പേരിൽ ഇന്നലെയാണ് രത്തൻലാലിനെ അറസ്റ്റു ചെയ്തത്. പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെക്കുറിച്ച്  രത്തന്‍ ലാല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെയാണ് ദില്ലി പൊലീസ് കേസ് എടുത്തത്. ജാമ്യം നൽകിയ നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വീനീതി ജൻഡാൽ വ്യക്തമാക്കി. 

ദില്ലി ഹിന്ദു കോളേജിലെ ചരിത്രാധ്യാപകനാണ് രത്തൻ ലാൽ.  ഇന്ത്യന്‍ ശിക്ഷാനിയമം 153(A), 295(A) എന്നീ വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തുക, ഭിന്നതയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദില്ലി നോര്‍ത്ത് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ദില്ലി സ്വദേശിയായ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയത്. ശിവലിംഗത്തെക്കുറിച്ച് അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. 

ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്ക് മുന്നിലുള്ള വിഷയവുമാണെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. പോസ്റ്റിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് രത്തൻ ലാൽ നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് ദില്ലി സർവകലാശാലയിലെ അധ്യാപക വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

രത്തൻ ലാലിന്‍റെ അറസ്റ്റിനെ കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ് അപലപിച്ചു.  അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശം രത്തൻ ലാലിനുണ്ടെന്നും ദ്വിഗ്‍വിജയ് സിങ് ട്വീറ്റ് ചെയ്തു. ഗ്യാൻവാപി മസ്ജിദിനെക്കുറിച്ചുള്ള കേസ് വാരണാസി സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ടിന് ഇതുവരെ സ്ഥിരീകരണമില്ല. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ പേരിലുള്ള ആദ്യ അറസ്റ്റാണിത്. 

Read Also: ഗ്യാന്‍വാപി കേസ് ജില്ലാ കോടതിയിലേക്ക്; ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രീംകോടതി


 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന