അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം: 36 മരണം, ലക്ഷക്കണക്കിന് പേർ ദുരിതാശ്വാസ ക്യാംപുകളിൽ

Published : Jun 18, 2022, 05:49 PM IST
അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം: 36 മരണം, ലക്ഷക്കണക്കിന് പേർ ദുരിതാശ്വാസ ക്യാംപുകളിൽ

Synopsis

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടാണ്  ഇരു സംസ്ഥാനങ്ങളിലും ഇതുവരെ 36 പേർ മരിച്ചത്. അസമിൽ 19 ലക്ഷം പേർ ദുരിതബാധിതരായി. 

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം. അസമിൽ പതിനേഴും മേഘാലയയിൽ പത്തൊമ്പതും പേർ മരിച്ചു. അസമിലെ ഹോജായ് ജില്ലയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശർമ്മയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടാണ്  ഇരു സംസ്ഥാനങ്ങളിലും ഇതുവരെ 36 പേർ മരിച്ചത്. അസമിൽ 19 ലക്ഷം പേർ ദുരിതബാധിതരായി. ഒരു ലക്ഷം പേർ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്.28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.അസമിൽ വെള്ളപ്പൊക്കത്തിൽ പെട്ടവരെ രക്ഷിച്ചു കൊണ്ടുവരികയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. ബോട്ടിൽ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തി.

മേഘാലയയിലെ കിഴക്കൻ ഖാസി മലനിരകളിലാണ് കെടുതികൾ അധികവും.സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ദുരിത ബാധിത മേഖലയിലെ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായി ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന് കേന്ദ്രം സഹായം വാഗ്ദാനം ചെയ്തു. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലും കനത്ത മഴയാണ്. 60 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് അഗർത്തലയിൽ പെയ്തത്. അരുണാചൽ പ്രദേശിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്