തകർച്ചാ ഭീഷണിയിലായ ആർമി ടവർ, ഏക താമസക്കാരന് വാടക നൽകാൻ ഹൈക്കോടതി ഉത്തരവ്, കളക്ടർക്ക് കർശന നിർദ്ദേശം

Published : Feb 05, 2026, 09:38 PM IST
Kerala High Court directs Collector to pay rent to last resident of unsafe Army Tower

Synopsis

കേണൽ സിബി ജോർജിന് ഒഴിഞ്ഞുപോകാൻ ഹൈക്കോടതി അനുമതി നൽകി. അദ്ദേഹത്തിൻ്റെ വാടക കുടിശ്ശികയും വീട് മാറാനുള്ള ചെലവും രണ്ടാഴ്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടർക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊച്ചി: നിർമ്മാണം പൂർത്തിയാക്കി ഏഴ് വർഷത്തിനുള്ളിൽ അതീവ അപകടാവസ്ഥയിലായ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആർമി ടവറിൽ നിന്നും താമസം മാറാൻ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് ഹൈക്കോടതി അനുമതി നൽകി. അദ്ദേഹത്തിന് നൽകാനുള്ള കുടിശ്ശിക വാടകയും വീട് മാറ്റത്തിനുള്ള ചെലവും രണ്ടാഴ്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടർക്ക് കോടതി കർശന നിർദ്ദേശം നൽകി.

സിബി ജോർജിന് നൽകാനുള്ള ബാക്കി മൂന്ന് മാസത്തെ വാടകയും (മാസം 35,000 രൂപ വീതം), വീട് മാറുന്നതിനുള്ള 30,000 രൂപയും ഉടൻ കൈമാറണം. കോടതി നിർദ്ദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കളക്ടർ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് കെ നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പണം ലഭിക്കാൻ കാത്തുനിൽക്കാതെ ജീവന് ഭീഷണിയായ കെട്ടിടത്തിൽ നിന്നും ഉടൻ താമസം മാറ്റണമെന്ന് കോടതി സിബി ജോർജിനോട് ആവശ്യപ്പെട്ടു.

ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച സി-ടവർ ഏഴ് വർഷം മുൻപാണ് ഉടമകൾക്ക് കൈമാറിയത്. എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ കെട്ടിടം അതീവ ദുർബലമായി.കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്നും അടിയന്തരമായി ഒഴിപ്പിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നേരത്തെ ഉത്തരവിട്ടിരുന്നു. എല്ലാ താമസക്കാർക്കും വാടക നൽകാൻ സെപ്റ്റംബറിൽ കോടതി ഉത്തരവിട്ടിരുന്നെങ്കിലും എഡബ്ല്യൂ എച്ചഒ അതിൽ വീഴ്ച വരുത്തി. കളക്ടർ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ ഇവർ തയ്യാറായിരുന്നില്ല.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറിലെ താമസക്കാരെ ഒഴിപ്പിച്ച്, കെട്ടിടം പൊളിച്ചുമാറ്റി പുതിയ ടവറുകൾ നിർമ്മിച്ചു നൽകാനുള്ള ചുമതല. പുതിയ കെട്ടിടം കൈമാറുന്നത് വരെയുള്ള വാടക നൽകാനുള്ള പൂർണ്ണ ഉത്തരവാദിത്വം എഡബ്ല്യൂഎച്ച്ഓയ്ക്കാണ്. ഈ നടപടികൾ ഏകോപിപ്പിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും കോടതി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

42 കൊല്ലം മുൻപുള്ള കൊലക്കേസ്, പ്രതിയ്ക്ക് നൂറ് വയസായി; വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി
'ആ ദൃശ്യം വേദനാജനകം' സി സദാനന്ദനെ പുകഴ്ത്തി പ്രധാനമന്ത്രി, രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും 'സ്റ്റാര്‍ട്ടപ്പ്' വിമര്‍ശനം