'ചിക്കൻ വിളമ്പരുത്, സസ്യാഹാരം വിളമ്പുക, അല്ലെങ്കിൽ പൂട്ടുക'; കെഎഫ്സിക്ക് മുന്നിൽ ഹിന്ദുരക്ഷാ ദൾ പ്രവർത്തകരുടെ പ്രതിഷേധം

Published : Jul 18, 2025, 04:20 PM IST
KFC

Synopsis

കൻവാർ യാത്രയിൽ മാംസാഹാരം വിളമ്പുന്നതിൽ എല്ലാ ഭക്ഷണശാലകളും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പിങ്കി ചൗധരി പറഞ്ഞു.

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെ‌എഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദൾ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റിൽ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരം മാത്രമേ വിളമ്പാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദൾ പ്രവർത്തകർ സമരം നടത്തിയത്. ചിലർ ഔട്ട്‌ലെറ്റിന്റെ ഷട്ടർ വലിച്ച് താഴ്ത്താനും ശ്രമിച്ചു. പ്രതിഷേധക്കാർ റസ്റ്റോറന്റിൽ പ്രവേശിച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ശ്രാവണ മാസത്തിൽ ഔട്ട്ലെറ്റ് അടച്ചുപൂട്ടുകയോ അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 

കൻവാർ യാത്രയിൽ മാംസാഹാരം വിളമ്പുന്നതിൽ എല്ലാ ഭക്ഷണശാലകളും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പിങ്കി ചൗധരി പറഞ്ഞു. ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ പൊതുക്രമം ലംഘിച്ചുവെന്നും സംഭവം ശ്രദ്ധയിൽപ്പെട്ട ഡിസിപി നിമിഷ് പാട്ടീൽ പറഞ്ഞു. 

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം തിരിച്ചറിയാത്ത 10 വ്യക്തികൾക്കെതിരെ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല