ആജീവാനന്ത കാലത്തേക്കല്ല കോണ്‍ഗ്രസിലേക്ക് വന്നത്: ശശി തരൂര്‍

By Web TeamFirst Published Sep 9, 2019, 7:06 PM IST
Highlights

വോട്ടുകള്‍ക്കോ സീറ്റുകള്‍ക്കോ ആശയത്തെ ത്യജിക്കാന്‍ സാധിക്കില്ല. 

ദില്ലി: ആജീവാനന്ത കാലം ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയതെന്ന് എംപി ശശി തരൂര്‍. പുരോഗനാത്മ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന സംഘടനയെന്ന് വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്.  വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി. 

Shashi Tharoor, Congress: I did not come to Congress party because I had any lifelong career here, I came because I believed it is the best vehicle for advancement of the ideas of inclusive & progressive India. We can not sacrifice those ideas merely for seats or votes. pic.twitter.com/VDjnZECYfV

— ANI (@ANI)

'ആജീവാനന്ത കാലത്തേക്ക് ഒരു ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വന്നത്. ഇന്ത്യയുടെ വളര്‍ച്ചക്ക് പുരോഗമനകരമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന മികച്ച ഇടമെന്ന നിലക്കാണ് എത്തിയത്. വോട്ടുകള്‍ക്കോ സീറ്റുകള്‍ക്കോ വേണ്ടി ആശയത്തെ ത്യജിക്കാന്‍ സാധിക്കില്ല'- തരൂര്‍ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ചതിന് തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. പിന്നീട് മൃദുഹിന്ദുത്വ നിലപാടുകള്‍ കോണ്‍ഗ്രസിന് കൂടുതല്‍ തിരിച്ചടിയാകുമെന്നും തരൂര്‍ വ്യക്തമാക്കി. ശേഷമാണ് തരൂര്‍ നിലപാട്. വ്യക്തമാക്കിയത്

click me!