
ദില്ലി: ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. നേരത്തെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അനന്ത്നാഗ് മേഖലയിൽ നിലവിൽ തെരച്ചിൽ തുടരുകയാണ്. 72 മണിക്കൂർ കൂടി തെരച്ചിൽ നടത്താനാണ് സൈന്യത്തിനും ജമ്മു കാശ്മീർ പൊലീസിനും നിർദേശം ലഭിച്ചിരിക്കുന്നത്. വനമേഖല കേന്ദ്രീകരിച്ച് 30 മണിക്കൂറിൽ അധികമായി തെരച്ചിൽ നടന്നു വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam