പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയിൽപ്പെടുത്തണം; തെളിവുകൾ സമർപ്പിക്കാനൊരുങ്ങി ഇന്ത്യ

Published : May 23, 2025, 04:03 PM IST
പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയിൽപ്പെടുത്തണം; തെളിവുകൾ സമർപ്പിക്കാനൊരുങ്ങി ഇന്ത്യ

Synopsis

ജൂണിൽ നടക്കുന്ന പ്ലീനറി യോഗത്തിൽ ഇന്ത്യയുടെ ഉന്നതതല സംഘം പങ്കെടുക്കും. പഹൽഗാം ഉൾപ്പടെയുള്ള ആക്രമണങ്ങളിൽ പാക് ഇന്‍റലിജൻസിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ കൈമാറും.

ദില്ലി: പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനുള്ള തെളിവുകൾ സമർപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ജൂണിൽ നടക്കുന്ന പ്ലീനറി യോഗത്തിൽ ഇന്ത്യയുടെ ഉന്നതതല സംഘം പങ്കെടുക്കും. പഹൽഗാം ഉൾപ്പടെയുള്ള ആക്രമണങ്ങളിൽ പാക് ഇന്‍റലിജൻസിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും.

കരിമ്പട്ടികയിലായാൽ ആഗോള സാമ്പത്തിക ഏജൻസികളിൽ നിന്ന് ധനസഹായം സ്വീകരിക്കാൻ പാകിസ്ഥാന് കഴിയില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരതയ്ക്കുള്ള ധനസഹായം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്ന സമിതിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. 2018-ൽ എഫ്എടിഎഫിന്‍റെ കരിമ്പട്ടികയിലായ പാകിസ്ഥാന് പിന്നീട് 2022-ലാണ് വിലക്ക് നീക്കിയത്. നിലവിൽ പാകിസ്ഥാന് നൽകിയ ഐഎംഎഫ് സഹായത്തെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. അതേസമയം, ലോകബാങ്ക് പാകിസ്ഥാന് നൽകാമെന്നുറപ്പ് നൽകിയ തുകയുടെ ആദ്യഗഡു ജൂണിൽ കൈമാറാനിരിക്കുകയാണ്.

അതിനിടെ, ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ തട്ടിൽ കണക്കാക്കുന്ന യുഎസ് നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇരയെയും വേട്ടക്കാരനെയും ഒരു പോലെ കാണുന്ന രീതി ശരിയല്ലെന്ന് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി വിമര്‍ശിച്ചു. ദില്ലിയിൽ നടന്ന റൈസിന ടോക്യോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് കേന്ദ്രീകൃത ഭീകരവാദത്തിന്‍റെ ഇരയാണ് ഇന്ത്യയെന്നും വിക്രം മിസ്രി പറഞ്ഞു. വിദേശത്തേക്ക് പോയ ഇന്ത്യയുടെ പ്രതിനിധിസംഘങ്ങൾക്ക് കിട്ടുന്നത് വലിയ പിന്തുണയാണ് കിട്ടുന്നതെന്നും വിക്രം മിസ്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം