സിന്ധു നദീജല കരാർ മരവിപ്പിച്ചത് പിൻവലിക്കില്ല, എഫ്‍സിആർഎയിൽ അമേരിക്കൻ സമ്മർദ്ദ റിപ്പോർട്ടുകൾ തള്ളി; മെലോണി വിവാദത്തിൽ രാഹുലിന് നേരിട്ട് മറുപടിയില്ല

Published : Aug 14, 2026, 06:48 PM IST
randhir jaiswal

Synopsis

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. എഫ്‌സിആർഎ നിയമഭേദഗതിയിൽ അമേരിക്കൻ സമ്മർദ്ദമുണ്ടെന്ന വാർത്തകളും തള്ളിക്കളഞ്ഞു

ദില്ലി: പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ ഒരു മാറ്റമില്ലെന്ന് ഇന്ത്യ. നദീജലം തടഞ്ഞാൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ഈ വിഷയത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കൻ സമ്മർദ്ദ റിപ്പോർട്ടുകൾ തള്ളി

അതേസമയം, എഫ് സി ആർ എ (FCRA) നിയമഭേദഗതി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (JPC) കൈമാറിയത് അമേരിക്കൻ സമ്മർദ്ദം മൂലമാണെന്ന വാർത്തകൾ വിദേശകാര്യ മന്ത്രാലയം തള്ളി. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചു എന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വക്താവ് പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള പരമാധികാരം ഇന്ത്യയുടെ പാർലമെന്റിന് മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ പട്രോളിംഗ് ചൈന തടഞ്ഞെന്ന മുൻ കേന്ദ്രമന്ത്രി ആർ കെ സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ മന്ത്രാലയം തയ്യാറായില്ല.

ഇതിനിടെ, രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയെക്കുറിച്ച് ഉയർന്ന പരാമർശങ്ങളിലും വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കി. ഇറ്റലിയുമായി ഇന്ത്യയ്ക്ക് ആഴമേറിയ സുഹൃദ്ബന്ധമാണുള്ളതെന്നും, അത് പരസ്പര ബഹുമാനത്തോടെ ദൃഢമായി നിലനിർത്തുകയാണ് വേണ്ടതെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് നേരിട്ട് മറുപടി നൽകാൻ അദ്ദേഹം മുതിർന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താമസിച്ചിരുന്നത് വാടകവീട്ടിൽ, രണ്ട് കുഞ്ഞുങ്ങൾ; ഭർത്താവിന്‍റെ റൈഫിൾ ഉപയോഗിച്ച് ഭാര്യ ജീവനൊടുക്കി
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയിൽ കരുത്തായി കരസേന; 16 മെഡലുകൾ സ്വന്തമാക്കി സൈനിക താരങ്ങൾ